'പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല'; വിശദീകരണവുമായി നടി രേവതി രംഗത്ത്

Last Updated:
കൊച്ചി: അമ്മ'യ്ക്കെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെൺകുട്ടിയെ ഭയചകിതയാക്കിയ സംഭവം താൻ വിവരിച്ചത്. അതേസമയം പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവൾ തന്‍റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.
26 വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാൽ ഇത് ഒന്നര വർഷം മുൻപ് നടന്ന സംഭവമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതേക്കുറിച്ച് തുറന്ന് പറയാൻ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും രേവതി വ്യക്തമാക്കി.
സിനിമാ മേഖലയില്‍ പീഡനമുണ്ടാകുന്നുണ്ടെന്നും ഒരു ഷൂട്ടിംഗിനിടെ പതിനേഴുകാരി തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്നും രേവതി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രേവതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി വന്നിരുന്നു. ‌‌അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല'; വിശദീകരണവുമായി നടി രേവതി രംഗത്ത്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement