മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ളക്സ് വച്ചതിന് 5,600 രൂപ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴയടച്ചു

Last Updated:

അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡൻറിനെയും ഒരു പ്രവർത്തകനെയും പൊലീസ് പ്രതി ചേർത്തിരുന്നു

News18
News18
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് 5600 രൂപ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴയടച്ചു. നഗരസഭയ്ക്കാണ് പിഴ നൽകിയത്.
അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡൻറ് പി ഹണിയെയും പ്രവർത്തകനായ അജയകുമാറിനെയും പോലീസ് പ്രതിചേർത്തിരുന്നു. വിവാദ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തു.
ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ നേരത്തെ പ്രത്യേകം സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെയാണ് പിഴ ഈടാക്കിയത്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർതന്നെ ഫ്ളക്സ് വച്ചതിൽ നടപടി വേണമെന്ന ഹൈക്കോടതി ആവശ്യപ്പെട്ടത് പിന്നാലെയായിരുന്നു നടപടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ളക്സ് വച്ചതിന് 5,600 രൂപ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴയടച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement