ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപെട്ട് മരിച്ചു; ഒരാളെ കാണാതായി

Last Updated:

മുട്ടോളം വെള്ളമുള്ള സ്ഥലത്തു നിന്നാണ് അഭിലാഷിനെ അവശനിലയിൽ കണ്ടെത്തിയത്.

എരുമേലി: അഴുതക്കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർഥാടകരിൽ ഒരാൾ മരിച്ചു; ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (38 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെ (36) കാണാതായി. രാത്രി 8 മണിയോടെ അഴുത കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്.
ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയിൽ പെരുവന്താനം അഴുത കടവിലാണ് സംഭവം. അരപ്പൊക്കം വെള്ളം മാത്രമാണ് ഏറ്റവും താഴ്ചയുള്ള സ്ഥലത്തുപോലും ഇപ്പോഴുള്ളത്. മുട്ടോളം വെള്ളമുള്ള സ്ഥലത്തു നിന്നാണ് അഭിലാഷിനെ അവശനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. കാൽനട തീർത്ഥാടകരായ ഒൻപതഗ സംഘത്തിൽ പെട്ടവരാണ് ഇരുവരും.
കുളിക്കാനായി പോയ രണ്ടുപേരെയും കാണാതായതോടെ അന്വേഷിച്ചു പോയവരാണ് അഭിലാഷിനെ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന വിധം കണ്ടത്. അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവന്താനം പൊലീസ് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപെട്ട് മരിച്ചു; ഒരാളെ കാണാതായി
Next Article
advertisement
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
  • കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

  • നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറയുന്നത്.

  • നായ ആറുപേരെ ആക്രമിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല.

View All
advertisement