'ഈ രീതി ആത്മഹത്യാപരം'; ഹർത്താലിന്റെ പേരിലുള്ള ആക്രമണത്തിനെതിരേ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

Last Updated:

ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ നടന്ന ആക്രമണങ്ങളെ വിമർശിച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസ് അമ്പലക്കടവ്. അക്രമ പ്രവർത്തനം നടത്താൻ എന്താണ് ന്യായമെന്നും ഒരുതരത്തിലുള്ള അക്രമവും ഇസ്ലാം അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അരുതേ, ഇത് ആത്മഹത്യാപരം.
--------- ----------------------
പോപ്പുലർ ഫ്രണ്ടിന്റെ ഇന്നത്തെ ഹർത്താലില്‍ വ്യാപകമായ ആക്രമണം നടക്കുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
ഹർത്താൽ ഉണ്ടാക്കിയ സാഹചര്യങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ഒരു കാര്യം വ്യക്തം, ധാരാളം പാർട്ടി പ്രവർത്തകർക്കെതിരെ വിവിധ വകുപ്പുകൾ വെച്ച് കേസുകൾ ചാർജ് ചെയ്തു കൊണ്ടിരിക്കുന്നു. ഈ കേസുകളുമായി ഇനി ഇവർ എത്രകാലം കഴിയേണ്ടിവരും?
മഅ്ദനിയെ ഓർമ്മയുണ്ടല്ലോ.? ഒരു നല്ല പണ്ഡിതനും പ്രഭാഷകനും ആയിരുന്നു അദ്ദേഹം. അദ്ദേഹം തെറ്റ് ചെയ്തോ ഇല്ലേ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ജീവിതകാലം മുഴുവൻ തടവറയിൽ നഷ്ടപ്പെട്ടു.
advertisement
പിന്നെ ഒരു കാര്യം.
അക്രമ പ്രവർത്തനം നടത്താൻ എന്താണ് ന്യായം?. ഒരു തരത്തിലുള്ള അക്രമവും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ?. ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണ്.
“സ്വയം നാശത്തിനിടയാകുന്ന പ്രവർത്തനങ്ങളിലേക്ക് നിങ്ങൾ എടുത്തുചാടരുത്.”
(വി.ഖു 2/195)
അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ രീതി ആത്മഹത്യാപരം'; ഹർത്താലിന്റെ പേരിലുള്ള ആക്രമണത്തിനെതിരേ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement