'ഓണത്തിനും ക്രിസ്മസിനും അവധി 10 ദിവസം; പെരുന്നാളിന് ഒരുദിവസം; ഒരു മത വിഭാഗത്തെ അവഗണിക്കാമോ?' സമസ്ത

Last Updated:

ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ? എന്നും അദ്ദേഹം ചോദിക്കുന്നു

(Representative image/Reuters)
(Representative image/Reuters)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ നിലവിലെ അവധി സംവിധാനത്തിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നൽകുമ്പോൾ പെരുന്നാളിന് ഒരു ദിവസം മാത്രമേ അവധി നൽകുന്നുള്ളുവെന്നും ഇത് ചൂണ്ടിക്കാണിച്ചാൽ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറും ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
ആഘോഷത്തിന്റെ പേരിൽ മത ചടങ്ങുകൾ തന്നെ സ്കൂളുകളിൽ നടത്താൻ സർക്കാർ അനുമതി നൽകിക്കൊണ്ടിരിക്കുന്നുവെന്നും ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ? എന്നും അദ്ദേഹം ചോദിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
മത വിവേചനത്തോട് മൗനമാവാനാവില്ല.
ആഘോഷ ദിനങ്ങളിൽ സ്കൂളുകളിൽ അവധി നൽകുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി.പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികൾ ആവശ്യപ്പെട്ടിട്ടും പെരുന്നാൾ ഞായറാഴ്ചയാണെങ്കിൽ പോലും കൂടുതൽ ഇതുവരേ ലഭിച്ചിട്ടില്ല.
advertisement
ആഘോഷത്തിൻ്റെ പേരിൽ മത ചടങ്ങുകൾ തന്നെ സ്കൂളുകളിൽ നടത്താൻ സർക്കാർ സർക്കുലർ നൽകി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്.
ഇത് ചൂണ്ടിക്കാണിമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകർ തന്നെ. ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ?.
അധികം ജോലി സാധ്യത ഇല്ലാത്ത സംസ്കൃത ഭാഷക്ക് ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സർവ്വകലാശാല അനുവദിച്ചു. ഒരു അപശബ്ദവും ഉണ്ടായില്ല. എന്നാൽ അറബി ഭാഷക്കോ?
advertisement
28 രാഷ്ട്രങ്ങളിലെ മാതൃ ഭാഷ, 128 കോടി ജനതയുടെ മത ഭാഷ, യു.എൻ അംഗീകൃത ഭാഷ യുനെസ്കോ അംഗീകൃത ഭാഷ, വിദേശത്തും സ്വദേശത്തും മതവിവേചനമില്ലാതെ ഏറെ തൊഴിൽ സാധ്യതയുള്ള ഭാഷ അത് അറബിയാണ്. അറബി സർവ്വകലാശാല എന്ന സ്വപ്നവും വാഗ്ദാനവും എന്ത് കൊണ്ട് യാഥാർത്ഥ്യമാകുന്നില്ല.
മുസ്ലിം ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുമ്പോൾ ഇസ്ലാമോഫിബിയ വർക്കൗട്ടാവുകയാണ്.
മുസ്ലിംകൾക്കാണ് സർക്കാർ വാരിക്കോരി നൽകുന്നതെന്ന് ആരോപണം ഉയരുന്നു. അടുത്ത കാലത്തായ് സമുദായത്തിന് സർക്കാറുകളിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങൾ ഏതെന്ന് ഈ അപര വിദ്വേഷികൾ പറയണം.
advertisement
സാമുദായിക സംവരണം പല വഴികളിലായി അരിഞ്ഞിട്ടു.
വഖഫ് വിഷയം, പാഠ്യപദ്ധതി ചട്ടക്കൂട്, ഒരു ക്രിമിനലിൻ്റെ കലക്ട്രേറ്റ് പദവി…. തുടങ്ങിയ ഏത് വിഷയത്തിലും അവകാശങ്ങൾ കവർന്നെടുത്തപ്പോൾ തിരിച്ചേൽപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. പത്രപ്രവർത്തകനെ കൊന്ന കൊലയാളിക്ക് കലക്ടർ പദവി നൽകരുതെന്ന് മുസ്ലിം സംഘടന മാത്രമല്ല ആവശ്യപ്പെട്ടത് പത്രപ്രവർത്തക യൂണിയൻ കൂടിയാണ്. ഇതൊക്കെ നിരത്തിയാണ് സങ്കിക്കഷായം കുടിച്ച “നിരീക്ഷകരും ” ക്രിസംഘി രസായനം സേവിക്കുന്ന ” കാസ”കരും മനുഷ്യദൈവപൂജകാരായ നാസ്തിക ജബ്രകളും വെറുപ്പ് സൃഷ്ടിക്കുന്ന മാമാ മാധ്യമങ്ങളും ഒന്നിച്ച് ഓരിയിടുന്നത് ഓ താലിബാൻ ഭരണം നടത്തുന്നേന്ന്.
advertisement
മതനിരപേക്ഷതയും മതസൗഹാർദ്ദവും മറ്റെന്തിനേക്കാളും കാത്തു വെച്ചു കൊണ്ട് തന്നെ അവകാശ സംരക്ഷണത്തിനും അഭിമാന ജീവിതത്തിനും നാം തല ഉയർത്തി പറഞ്ഞു കൊണ്ടേ ഇരിക്കും. ” ആകാശം ഇടിഞ്ഞു വീഴുമ്പോൾ പുറംകാല് കൊണ്ട് തട്ടുക, കൊടുങ്കാറ്റ് ആഞ്ഞ് വീശുമ്പോഴും വിളക്ക് കൊളുത്തുക “
advertisement
നാസർ ഫൈസി കൂടത്തായി
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓണത്തിനും ക്രിസ്മസിനും അവധി 10 ദിവസം; പെരുന്നാളിന് ഒരുദിവസം; ഒരു മത വിഭാഗത്തെ അവഗണിക്കാമോ?' സമസ്ത
Next Article
advertisement
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ
  • ടിവികെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.

  • പോലീസിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

  • ടി.വി.കെ. റാലിക്കായി അനുയോജ്യമല്ലാത്ത സ്ഥലങ്ങൾ അനുവദിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.

View All
advertisement