advertisement

പോലീസിനെ വെല്ലുവിളിച്ച് എസ്എഫ്ഐ; കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാൻസലർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി

Last Updated:

ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും പി.ആര്‍ഷോ അടക്കമുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പോലീസിനെ ഭീഷണിപ്പെടുത്തി.

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ  പൊലീസ് നീക്കി. ഗവർണറുടെ നിർദേശ പ്രകാരം മലപ്പുറം എസ്.പിയാണ് ബാനറുകൾ നീക്കിയത്. എസ്.പിയോടും വൈസ് ചാൻസിലർ കെ.എൻ.ജയരാജിനോടും ഗവർണർ ക്ഷുഭിതനായി. ഗേറ്റ് തുറന്ന് പുറത്തിറങ്ങിയ ഗവർണർ ബാനർ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ 'ഡൗണ്‍ ഡൗണ്‍  ചാന്‍സലര്‍' എന്നെഴുതിയ കറുത്ത ബാനര്‍ വീണ്ടും ഉയര്‍ത്തി. ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും പി.ആര്‍ഷോ അടക്കമുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പോലീസിനെ ഭീഷണിപ്പെടുത്തി.
കാലിക്കറ്റ് സർവകലാശാലയിൽ ബാനറുകൾ സ്ഥാപിച്ചത് പൊലീസെന്ന് ഗവർണർ. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണിതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരുന്നതിന്റെ തുടക്കമാണിതെന്നും വാർത്താക്കുറിപ്പിൽ ആരോപിച്ചു.
ഗവർണർ പ്രകോപനം സൃഷ്ടിയ്ക്കുകയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.  ഗവർണർക്കെതിരായ എസ് എഫ് ഐയുടെ ബാനറുകൾ നീക്കാൻ അനുവദിക്കില്ല..ഒരു ബാനർ നീക്കം ചെയ്താൽ 100 ബാനറുകൾ ഉയർത്തും..സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന നിലയിൽ തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഗവർണർ ബാധ്യസ്ഥനെന്നും ആർഷോ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോലീസിനെ വെല്ലുവിളിച്ച് എസ്എഫ്ഐ; കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാൻസലർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement