കാലിക്കറ്റ് സർവകലാശാലയിലെ SFI ബാനറുകൾ അഴിച്ചു മാറ്റാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിസിയോട് വിശദീകരണം തേടി

Last Updated:

'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്. 

കാലിക്കറ്റ് സർവകലാശാലയില്‍ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ അഴിച്ചു മാറ്റാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബാനർ കെട്ടാൻ അനുവദിച്ചതിന് വി സിയോട് വിശദീകരണം തേടണമെന്ന് രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.
കോഴിക്കോട് നടന്ന  സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ മടങ്ങിയെത്തിയപ്പോഴാണ് ഗവർണർ ബാനറുകൾ മാറ്റാൻ അധികൃതർക്ക് നിർദേശം നൽകിയത്.
'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയത്. കനത്ത പോലീസ് സുരക്ഷയോടെ ക്യാംപസിലേക്ക് പ്രവേശിച്ച ഗവര്‍ണര്‍  മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ ആണ് പ്രതിഷേധം നടത്തുന്നതെന്ന് വിമര്‍ശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിക്കറ്റ് സർവകലാശാലയിലെ SFI ബാനറുകൾ അഴിച്ചു മാറ്റാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിസിയോട് വിശദീകരണം തേടി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement