വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ അവ്യക്തത: താനല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ; ശ്രീറാം തന്നെയെന്ന് ദൃക്സാക്ഷി; വാഹനം ഓടിച്ചത് താനാണെന്ന് സുഹൃത്തിന്‍റെ മൊഴി

Last Updated:

അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നെന്ന് കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകി.

തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചത് ആരാണെന്നതിൽ വ്യക്തതയില്ല. അപകടം നടക്കുന്ന സമയത്ത് കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ പൊലീസ് തന്നെ ടാക്സി വിളിച്ച് കയറ്റി വിട്ടിരുന്നു.
വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത ഉള്ളതിനാലാണ് യുവതിയെ പോകാൻ അനുവദിച്ചതെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് മ്യൂസിയം എസ്ഐ ജയപ്രകാശ് വ്യക്തമാക്കി.
അതേസമയം, താനല്ല വാഹനം ഓടിച്ചതെന്ന മൊഴിയാണ് ശ്രീറാം വെങ്കിട്ടരാമൻ നൽകിയത്. എന്നാൽ, വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അപകടശേഷം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിയ ശ്രീറാം മദ്യപിച്ചിരുന്നെന്നും സംഭവത്തിന് സാക്ഷിയായ ആര്യനാട് സ്വദേശി ഷെഫീഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനിടെ അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നെന്ന്
advertisement
കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകി.
വാഹനം അമിതവേഗതയിൽ ആയിരുന്നെന്നും ഓട്ടോ ഡ്രൈവറായ ഷെഫീഖ് പറഞ്ഞു.
രാത്രി ഒരുമണിക്ക് ഉണ്ടായ അപകടത്തിലാണ് ശ്രീ റാം വെങ്കിട്ടരാമൻ ഐ എ എസിന്‍റെ കാറിടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീർ മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ അവ്യക്തത: താനല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ; ശ്രീറാം തന്നെയെന്ന് ദൃക്സാക്ഷി; വാഹനം ഓടിച്ചത് താനാണെന്ന് സുഹൃത്തിന്‍റെ മൊഴി
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement