advertisement

സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്

Last Updated:

നാനാവതി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതാണ് ശത്രുക്കളുടെ പ്രതികാരത്തിന് കാരണമെന്ന് ശ്വേതാ ഭട്ട്

കോഴിക്കോട്: ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്രമോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്.. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നാനാവതി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതാണ് ശത്രുക്കളുടെ പ്രതികാരത്തിന് കാരണമെന്ന് ശ്വേതാ ഭട്ട് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രതികരണം
ശ്വേതാ ഭട്ടിനൊപ്പം ഇവരുടെ മകന്‍ ശാന്തനു ഭട്ടും കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച അംബ്രല്ല മാര്‍ച്ചിന് എത്തിയിരുന്നു. കെട്ടിച്ചമച്ച കേസിലാണ് സഞ്ജീവ് ഭട്ട് ശീക്ഷിക്കപ്പെട്ടതെന്ന് ശ്വേത ഭട്ട് പറഞ്ഞു. ഫാസിസ്റ്റു ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയതിനാണ് അദ്ദേഹത്തെ വേട്ടയാടിയത്. അഹമ്മദാബാദ് കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും ശ്വേതാ ഭട്ട് വ്യക്തമാക്കി.
Also Read: 'ആന്തൂരില്‍ തെറ്റുപറ്റിയെന്ന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തുമോ?' സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന്
കേസ് നടത്തിപ്പിനായി സഞ്ജീവ് ഭട്ടിന്റെ കുടുബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും യോഗത്തില്‍ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്
Next Article
advertisement
ബിജെപി നേടാൻ ഇറങ്ങുന്ന 30  മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
ബിജെപി നേടാൻ ഇറങ്ങുന്ന 30 മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
  • കേരളത്തിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 മണ്ഡലങ്ങളിൽ വിജയം ലക്ഷ്യമിടുന്നു ബിജെപി

  • എൻഡിഎയുടെ വികസന നേട്ടങ്ങളും വിശ്വാസ്യതയും ഉയർത്തിക്കാട്ടി സ്വിങ് വോട്ടുകൾ നേടാൻ തന്ത്രം

  • ശബരിമല സ്വർണ്ണക്കൊള്ളയും മോദി സർക്കാരിന്റെ വികസനവും പ്രധാന പ്രചാരണ വിഷയങ്ങളാകും

View All
advertisement