advertisement

ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണവുമായി മുങ്ങി

Last Updated:

കനത്ത മഴയില്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം വീണ് മണ്‍തറയും ഭിത്തികളും പൂർണമായും നനയും. വാതിലുകളോ ജനാലകളോ വീടിനില്ല. കരാറുകാരനെ വിളിച്ചാല്‍ അടുത്ത ദിവസം ജോലികള്‍ ആരംഭിക്കുമെന്ന വാഗ്ദാനമാണ് മാസങ്ങളായി ലഭിക്കുന്നത്.

നെടുങ്കണ്ടം: ഒറ്റയ്ക്ക് കഴിയുന്ന വയോധികയ്ക്ക് അനുവദിച്ച ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണവുമായി മുങ്ങി. ചോര്‍ന്നൊലിക്കുന്ന വീട്ടിൽ ദുരിതം അനുഭവിക്കുകയാണ് തെക്കേക്കര പുത്തന്‍വീട്ടില്‍ രാജമ്മയെന്ന വയോധിക.
പണിതീരാത്ത വീടും, വീട്ടമ്മ പറയുന്നതും
2018ലാണ് ലൈഫ് ഭവന പദ്ധതിയില്‍ രാജമ്മയ്ക്ക് വീട് അനുവദിച്ചത്. സ്വന്തമായി വീട് നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ കരാറുകാരനെയാണ് ജോലികള്‍ ഏല്‍പ്പിച്ചത്. ചെമ്മണ്ണാറുകാരായ കരാറുകാര്‍ വിവിധ ഗഡുക്കളായി അനുവദിച്ച 36,0000 രൂപ കൈപറ്റി.
advertisement
പണിപൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് ഈ അമ്മ ഒറ്റക്ക് കഴിഞ്ഞുകൂടുന്നത്. കോണ്‍ക്രീറ്റ് ചെയ്ത വീട് മഴയത്ത് പൂർണമായും ചോര്‍ന്നൊലിക്കും. വീട്ടില്‍ പാത്രങ്ങള്‍ നിരത്തിയും പടുതാ വലിച്ച് കെട്ടിയുമാണ് മഴയില്‍ നിന്ന് ഇവര്‍ രക്ഷ നേടുന്നത്.
കനത്ത മഴയില്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം വീണ് മണ്‍തറയും ഭിത്തികളും പൂർണമായും നനയും. വാതിലുകളോ ജനാലകളോ വീടിനില്ല. കരാറുകാരനെ വിളിച്ചാല്‍ അടുത്ത ദിവസം ജോലികള്‍ ആരംഭിക്കുമെന്ന വാഗ്ദാനമാണ് മാസങ്ങളായി ലഭിക്കുന്നത്. നിർമാണം പൂര്‍ത്തീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണവുമായി മുങ്ങി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement