തമിഴ്‌നാടിനെയും കർണാടകയെയും ആശ്രയിക്കാതെ ഓണപ്പൂക്കൾ കൃഷി ചെയ്യാൻ ഒരുങ്ങി കാട്ടാക്കട

Last Updated:

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ മാത്രം 25 ഏക്കർ സ്ഥലത്താണ് പുഷ്പകൃഷിക്ക് ഇത്തവണ ആരംഭമാകുന്നത്.

മാറനല്ലൂരിൽ പൂപ്പാടം ഒരുങ്ങുന്നു
മാറനല്ലൂരിൽ പൂപ്പാടം ഒരുങ്ങുന്നു
മാസങ്ങൾക്കപ്പുറം വീണ്ടുമൊരു ഓണക്കാലം നമ്മെ കാത്തിരിക്കുന്നു. ഭൂമിയിൽ ഉറങ്ങിക്കിടന്ന പുൽനാമ്പുകളിൽ പൂമൊട്ടുകൾ വിടരുന്നതോടെ വീണ്ടുമൊരു ഓണക്കാലം എത്തിയെന്ന് പ്രകൃതി മന്ത്രിക്കും. ചിങ്ങം പിറക്കുന്നതിനും മുൻപേ ചേറു മണ്ണിൽ  പുഷ്പകൃഷിയുടെ പുത്തൻ പാഠങ്ങൾ പകർന്നു നൽകാൻ ഒരുങ്ങുകയാണ് കാട്ടാക്കട. കാട്ടാക്കടയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പുഷ്പകൃഷിക്ക് തുടക്കമായി. മാറാനല്ലൂർ ക്രൈസ് കോളേജ് ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുഷ്പ കൃഷിക്ക് തുടക്കമായി. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ മാത്രം 25 ഏക്കർ സ്ഥലത്താണ് പുഷ്പകൃഷിക്ക് ഇത്തവണ ആരംഭമാകുന്നത്. മറ്റിടങ്ങളിൽ നിന്നുള്ള പൂക്കളെ ആശ്രയിക്കുന്ന പതിവ് രീതി കേരളം പൊളിച്ചെഴുതുകയാണ്.
ഓണം എന്നത് പൂക്കളില്ലാതെ അപൂർണ്ണമാണ്. ഓണാഘോഷങ്ങളുടെ പ്രധാന ഭാഗമാണ് പൂക്കളമിടൽ. പരമ്പരാഗതമായി ഓണപ്പൂക്കൾക്കായി നാം തമിഴ്‌നാടിനെയും കർണാടകയെയും ആശ്രയിച്ചിരുന്നു. എന്നാൽ, ഈ സ്ഥിതിക്ക് ഇപ്പോൾ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഓണത്തിനു മുന്നോടിയായി കേരളത്തിൽ പുഷ്പകൃഷിക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. തരിശുഭൂമികളും പാടങ്ങളും ഇന്ന് പൂപ്പാടങ്ങളായി മാറുകയാണ്.
കേരള കാർഷിക സർവകലാശാലയും കൃഷിവകുപ്പും കർഷകർക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. ജമന്തി, വാടാമല്ലി, ബന്തി, സൂര്യകാന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇത് കർഷകർക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്നു. പുഷ്പകൃഷിക്ക് ചിലവ് കൂടുതലാണെങ്കിലും, ഓണക്കാലത്തെ ഉയർന്ന ഡിമാൻഡ് കാരണം കർഷകർക്ക് മികച്ച ലാഭം നേടാൻ കഴിയും. കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളും പുഷ്പകൃഷിയിലേക്ക് കടന്നുവരുന്നത് വലിയൊരു മാറ്റമാണ്. ഇത് സ്ത്രീശാക്തീകരണത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും മുതൽക്കൂട്ടാണ്.
advertisement
സ്വന്തമായി പൂക്കൾ ഉൽപാദിപ്പിക്കുന്നതിലൂടെ ഓണത്തിൻ്റെ തനിമ നിലനിർത്താൻ സാധിക്കുന്നു. പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുന്നുണ്ട്. കേരളത്തിലെ പുഷ്പകൃഷിക്ക് വലിയ സാധ്യതകളാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തമിഴ്‌നാടിനെയും കർണാടകയെയും ആശ്രയിക്കാതെ ഓണപ്പൂക്കൾ കൃഷി ചെയ്യാൻ ഒരുങ്ങി കാട്ടാക്കട
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement