ആ 'ശങ്ക' തോന്നിയാൽ ഇടമുണ്ട്, തിരുവനന്തപുരം സ്റ്റേഷൻകടവിൽ 'ടേക്ക് എ ബ്രേക്ക്' സമുച്ചയം തുറന്നു

Last Updated:

നിലവിൽ ശംഖുമുഖം, കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ, പൂജപ്പുര, പാപ്പനംകോട് ബസ് ഡിപ്പോ, പേരൂർക്കട എന്നിവിടങ്ങളിൽ 'ടേക്ക് എ ബ്രേക്ക്' ടോയ്‌ലെറ്റുകൾ പ്രവർത്തിക്കുന്നു.

ഉദ്ഘാടനം ചെയ്യപ്പെട്ട ടേക്ക് ബ്രേക്ക് സമുച്ചയം
ഉദ്ഘാടനം ചെയ്യപ്പെട്ട ടേക്ക് ബ്രേക്ക് സമുച്ചയം
നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉള്ള തിരുവനന്തപുരം നഗരത്തിലെത്തിയാൽ പലപ്പോഴും സ്ത്രീകൾ ബുദ്ധിമുട്ടുന്നത് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയുള്ള വൃത്തിയായ ശുചി മുറികൾ ഇല്ലാത്തതിനാലാണ്. നിലവിലുള്ള ടോയ്ലറ്റുകൾ പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം മലിനമാക്കപ്പെടുന്നത് പലപ്പോഴും സ്ത്രീകളെ വലയ്ക്കാറുണ്ട്. എന്നാൽ നല്ല വൃത്തിയുള്ളതും അല്പനേരം വിശ്രമിക്കാനും ഒക്കെ കഴിയുന്നതുമായ ടോയ്ലറ്റ് ഉൾപ്പെടെ വിശ്രമ മുറികളോടുകൂടിയ ടേക്ക് എ ബ്രേക്ക് സംവിധാനം തിരുവനന്തപുരം നഗരത്തിൽ പലയിടത്തും ഇപ്പോൾ നിർമ്മിക്കപ്പെട്ടു കഴിഞ്ഞു.
പ്രധാനമായും ടൂറിസം കേന്ദ്രങ്ങളിലാണ് ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗരത്തിൻ്റെ പൊതു ശുചിത്വത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് തിരുവനന്തപുരം നഗരസഭ വികസന പദ്ധതികൾക്ക് രൂപം നൽകുന്നത്. ഇതിൻ്റെ ഭാഗമായി പള്ളിത്തുറ വാർഡിലെ സ്റ്റേഷൻകടവിൽ നിർമ്മാണം പൂർത്തിയാക്കിയ 'ടേക്ക് എ ബ്രേക്ക്' ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. മേയർ ആര്യ രാജേന്ദ്രനാണ് ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.
​വൃത്തിയുള്ളതും നിലവാരമുള്ളതുമായ ശുചിമുറി സൗകര്യങ്ങളാണ് ഈ സമുച്ചയത്തിൻ്റെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്കായി ലഘുഭക്ഷണ ശാലയായ ഒരു കഫറ്റീരിയയും ഈ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്. ​നിലവിൽ ശംഖുമുഖം, കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ, പൂജപ്പുര, പാപ്പനംകോട് ബസ് ഡിപ്പോ, പേരൂർക്കട എന്നിവിടങ്ങളിൽ 'ടേക്ക് എ ബ്രേക്ക്' ടോയ്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. വേളിയിലെ 'ടേക്ക് എ ബ്രേക്ക്' സമുച്ചയത്തിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ 'ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആ 'ശങ്ക' തോന്നിയാൽ ഇടമുണ്ട്, തിരുവനന്തപുരം സ്റ്റേഷൻകടവിൽ 'ടേക്ക് എ ബ്രേക്ക്' സമുച്ചയം തുറന്നു
Next Article
advertisement
പാക് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടത്താന്‍ ഇന്ദിരാഗാന്ധി മടിച്ചു: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍
പാക് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടത്താന്‍ ഇന്ദിരാഗാന്ധി മടിച്ചു: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍
  • ഇന്ദിരാഗാന്ധി പാക്കിസ്ഥാന്റെ ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടത്താന്‍ അംഗീകാരം നല്‍കിയില്ല.

  • ഇന്ത്യയും ഇസ്രായേലും 1980-കളില്‍ പാക്കിസ്ഥാനിലെ കഹുത ആണവകേന്ദ്രത്തില്‍ ആക്രമണം പദ്ധതിയിട്ടു.

  • പാക്കിസ്ഥാന്റെ ആണവ പദ്ധതികള്‍ 1974-ലെ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം ആരംഭിച്ചു.

View All
advertisement