advertisement

കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു

Last Updated:

വ്യാഴാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് മൂവരെയും കാണാതായത്

ആലപ്പുഴ: കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു. കാർത്തികപ്പള്ളി മഹാദേവി കാട് പാരൂർ പറമ്പിൽ ദേവപ്രദീപ്( 14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു നാരായണൻ (15), ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് മൂവരെയും കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികൾ  കായലിനരികിൽ നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. വീട്ടിലെത്താത്തതിനെ തുടർന്ന് സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.
തുടർച്ചയായി ഫോൺ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്. തുടർന്ന്, കായംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു
Next Article
advertisement
'പ്രസം​ഗിക്കാൻ വിളിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി; പ്രകോപിതനാവാൻ പാടില്ലായിരുന്നു'; കുറ്റ്യാടി സംഭവത്തിൽ മുല്ലപ്പള്ളി
'പ്രസം​ഗിക്കാൻ വിളിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി; പ്രകോപിതനാവാൻ പാടില്ലായിരുന്നു'; മുല്ലപ്പള്ളി
  • കോൺഗ്രസ് പുതുയുഗ യാത്രയിൽ വേദിയിൽ ഉന്തും തള്ളും സംഭവിച്ചതിൽ മുല്ലപ്പള്ളി പ്രതികരിച്ചു

  • പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നിയതുകൊണ്ടാണ് പ്രകോപിതനായതെന്ന് പറഞ്ഞു

  • വേദിയിൽ നിയന്ത്രണം ആവശ്യമായിരുന്നുവെന്നും ഷാഫി പെട്ടെന്ന് ശാന്തനാവുകയും ചെയ്തുവെന്നും Mullappally

View All
advertisement