പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ

Last Updated:

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിനെ കൊച്ചി എൻ ഐ എ കോടതി റിമാൻഡ് ചെയ്തു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് താഹ ഫസൽ വിചാരണക്കോടതിയിൽ കീഴടങ്ങിയത്.
പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി പരിഗണിച്ചു കൊണ്ട് ആണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയായ ത്വാഹ ഫാസിലിൻറെ ജാമ്യം റദ്ദാക്കിയത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ത്വാഹ ഫസൽ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പത്തരയോടെ എൻഐഎ കോടതിയിൽ കീഴടങ്ങി.
advertisement
You may also like:ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നു; ഭർത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ
കോടതി വിധി വരുമ്പോൾ ത്വാഹ മലപ്പുറത്തെ ജോലിസ്ഥലത്ത് ആയിരുന്നു. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന്റെ ഇരയാണ് താനെന്നും ഇത്തരം നിയമങ്ങൾക്കെതിരെ പൊതുജനം പ്രതികരിക്കണമെന്നും ത്വാഹ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.
കോടതിയിൽ ഹാജരായ ത്വാഹയെ ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു. ത്വാഹ ഫസലിനെതിരെഉള്ള കുറ്റങ്ങൾ ഗുരുതരമാണെന്ന് പറഞ്ഞ കോടതി അലൻ ഷുഹൈബിനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ അലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീ കോടതിയെ സമീപിക്കാനാണ് എൻഐഎയുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ
Next Article
advertisement
പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
  • പോക്സോ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

  • പെൺകുട്ടി പ്രണയം തുടരാൻ ആഗ്രഹിക്കുന്നതിനാൽ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി.

  • കേസില്ലാതായാൽ ഇരുവരും സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

View All
advertisement