advertisement

പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ

Last Updated:

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിനെ കൊച്ചി എൻ ഐ എ കോടതി റിമാൻഡ് ചെയ്തു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് താഹ ഫസൽ വിചാരണക്കോടതിയിൽ കീഴടങ്ങിയത്.
പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി പരിഗണിച്ചു കൊണ്ട് ആണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയായ ത്വാഹ ഫാസിലിൻറെ ജാമ്യം റദ്ദാക്കിയത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ത്വാഹ ഫസൽ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പത്തരയോടെ എൻഐഎ കോടതിയിൽ കീഴടങ്ങി.
advertisement
You may also like:ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നു; ഭർത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ
കോടതി വിധി വരുമ്പോൾ ത്വാഹ മലപ്പുറത്തെ ജോലിസ്ഥലത്ത് ആയിരുന്നു. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന്റെ ഇരയാണ് താനെന്നും ഇത്തരം നിയമങ്ങൾക്കെതിരെ പൊതുജനം പ്രതികരിക്കണമെന്നും ത്വാഹ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.
കോടതിയിൽ ഹാജരായ ത്വാഹയെ ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു. ത്വാഹ ഫസലിനെതിരെഉള്ള കുറ്റങ്ങൾ ഗുരുതരമാണെന്ന് പറഞ്ഞ കോടതി അലൻ ഷുഹൈബിനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ അലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീ കോടതിയെ സമീപിക്കാനാണ് എൻഐഎയുടെ തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ
Next Article
advertisement
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
  • വധുവിന്റെ വളർത്തുനായയെ വരന്റെ ബന്ധു തല്ലിയതോടെ കല്യാണപ്പന്തലിൽ വലിയ സംഘർഷം ഉണ്ടായി

  • വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ വധുവിന്റെ ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു

  • സംഘർഷത്തെ തുടർന്ന് വിവാഹം പാതിവഴിയിൽ ഉപേക്ഷിക്കുകയും വധുവിന്റെ കുടുംബം പ്രയാഗ്‌രാജിലേക്ക് മടങ്ങി

View All
advertisement