advertisement

രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവ‌‌ർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ

Last Updated:

രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവ‌‌ർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി. കേന്ദ്ര നേതൃത്വവുമായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവ‌‌ർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ  രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും മാത്രമെ സ്ഥാനാർത്ഥികളായി പരിഗണിക്കൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരി​ഗണിക്കില്ല.
സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കളുടെയും വനിതകളുടെയും പ്രതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവ‌‌ർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement