രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവ‌‌ർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ

Last Updated:

രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവ‌‌ർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി. കേന്ദ്ര നേതൃത്വവുമായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവ‌‌ർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ  രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും മാത്രമെ സ്ഥാനാർത്ഥികളായി പരിഗണിക്കൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരി​ഗണിക്കില്ല.
സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കളുടെയും വനിതകളുടെയും പ്രതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവ‌‌ർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement