'ഇന്ദിരാ ഗാന്ധി ഉരുക്കു വനിത'; ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Last Updated:

ഭരണത്തിൽ എത്തിയതിന് ശേഷം കെ.കരുണാകനും ഒ.രാജഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി ഫലവത്തായി പ്രവർത്തിച്ചിട്ടുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു

News18
News18
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി ഉരുക്കു വനിതയാണെന്നും മൻമോഹൻ സിങ് നല്ല ധനമന്ത്രിയായിരുന്നുവെന്നും സുര്ഷേ ഗോപി പറഞ്ഞു. കെ. കരുണാകരനും, ഒ.രാജഗോപാലും കേരളത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളതുപോലെ വേറൊരു രാഷ്ട്രീയക്കാരനും കേരളത്തെ അനുഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഭരണത്തിൽ എത്തിയതിന് ശേഷം കെ കരുണാകനും ഒ.രാജഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി വർധിച്ചിട്ടുള്ളത്. വേറൊരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയതിന് ശേഷം ഫലവത്തായി പ്രവർത്തിച്ചിട്ടില്ല. അതു സത്യമായ കാര്യമാണ്. കരുണാകരൻ സാർ എന്റെ പാർട്ടിക്കാരനല്ല. പക്ഷെ, നമ്മൾ ചില സമർപ്പണങ്ങൾ നടത്തുമ്പോൾ നമ്മൾ രാഷ്ട്രീയം നോക്കാൻ പാടില്ല. അതുകൊണ്ടാണ് ഇന്ദിരാഗന്ധിയെ ഇപ്പോഴും ആരാധിക്കുന്നത്. അല്ലാതെ, ആ കൂട്ടത്തിൽ വേറെ ആരുമില്ല.'- സുരേഷ് ഗോപി പറഞ്ഞു.
'പിന്നെയുള്ളത് നരസിംഹറാവുവാണ്. മൻ മോഹൻസിങ് നല്ല ധനമന്ത്രിയായിരുന്നു. അങ്ങനെ വളരെ കുറച്ചു വ്യക്തികളാണുള്ളത്. പക്ഷെ, ഇന്ദിരാഗാന്ധിയോളമുള്ള ഉരുക്കുവനിതയെ നമുക്ക് നിഷേധിക്കാനാകില്ല. ചെറിയൊരു കളങ്കം ഉണ്ടായിട്ടുണ്ട്. ആ കളങ്കത്തിന്റെ പേരിൽ ഞാനും എതിർക്കുന്നുണ്ട്. അത് 75-77 കാലഘട്ടത്തിൽ കോളേജിലും എതിർത്തിട്ടുണ്ട്.'- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ദിരാ ഗാന്ധി ഉരുക്കു വനിത'; ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement