ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നുകൊടുത്ത സംഭവം; വീ ഫോർ കൊച്ചിയുടെ പ്രവർത്തകരെ റിമാൻഡ് ചെയ്തു

Last Updated:

അറസ്റ്റിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ വി ഫോർ കൊച്ചിയുടെ പ്രവർത്തകരും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി

കൊച്ചി: ഭാര പരിശോധനയ്ക്കു ശേഷം ശനിയാഴ്ച ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ വൈറ്റില മേൽ പാലത്തിലേക്ക് വി ഫോർ കൊച്ചി നേതാവ് നിപുണും സംഘവും അനധികൃതമായി കഴിഞ്ഞ ദിവസം രാത്രി വാഹനങ്ങൾ കടത്തിവിട്ടു. സംഭവത്തിൽ നിപുൺ ചെറിയാനെയും പ്രവർത്തകരായ ആഞ്ജലോസ്, സൂരജ്, റാഫേൽ എന്നിവരെയും മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പണ൦ കെട്ടി വയ്ക്കാമെന്നു൦ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം സിജെഎം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
സമൂഹ മാധ്യമങ്ങൾ  വഴി തെറ്റിദ്ധാരണപരത്തി ആളുകളെ സംഘടിപ്പിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പാലത്തിലേക്ക് ആദ്യം കയറിയ വാഹനങ്ങൾ വി ഫോർ കൊച്ചിക്കാരുടേതാണെന്ന് പൊലീസ് പറയുന്നു. ഈ വാഹനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അറസ്റ്റിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ വി ഫോർ കൊച്ചിയുടെ പ്രവർത്തകരും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രവർത്തകരെ പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്തതാണെന്നും പാലം തുറന്നു നൽകിയത് വി ഫോർ  കൊച്ചിയുടെ പ്രവർത്തർ അല്ലെന്നുമാണ് ഭാരവാഹികളുടെ ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നുകൊടുത്ത സംഭവം; വീ ഫോർ കൊച്ചിയുടെ പ്രവർത്തകരെ റിമാൻഡ് ചെയ്തു
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement