ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന  സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി  വിധി ഇന്ന്

Last Updated:

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന എഫ് ഐ ആറിലെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സ്വപ്നയുടെ  വാദം.

കൊച്ചി . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുള്ള , ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന  സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ  ഗൂഢാലോചന ഉണ്ടെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാലക്കാട് , തിരുവന്തപുരം ജില്ലകളിലെ കേസുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ  ആവശ്യം. സ്വപ്ന സുരേഷിന്റെ ഹർജി , ഹൈക്കോടതി ഇന്ന് വിധിയുണ്ടാകും. കോടതിവിധി സർക്കാറിന് നിർണായകം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ  ഗൂഢാലോചന ഉണ്ടെന്നു സർക്കാർ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ. ടി ജലീല്‍ എം എല്‍ എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന എഫ് ഐ ആറിലെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സ്വപ്നയുടെ  വാദം. എന്നാൽ ഗൂഢാലോചനക്കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ്  സർക്കാർ   സമർപ്പിച്ച സത്യവാങ്മൂലം.
advertisement
സർക്കാരിനേയും മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഡാലോചന ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി സ്വപ്ന സുരേഷ് പരസ്യ പ്രസ്താവന നടത്തുകയാണെന്നും തെളിവുകൾ ഇല്ലാതെയാണ്  പ്രസ്താവനകളെന്നും സർക്കാർ ആരോപിച്ചിരുന്നു . കേസുകളിൽ  അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ അതിൽ ഇടപെടരുതെന്നുമാണ് സർക്കാർ വാദം.  കോടതിവിധി സർക്കാറിന് നിർണായകമാണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന  സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി  വിധി ഇന്ന്
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement