ഓണപ്പൂക്കളിവിടെ...; ഒന്നര ഏക്കറിൽ പൂക്കൃഷിയുമായി തൃശൂരിലെ യുവകർഷകൻ

Last Updated:

ഓണം അടുക്കുമ്പോൾ പൂക്കൃഷിയിൽ നൂതനമായ സമീപനവുമായി തൃശ്ശൂരിലെ യുവകർഷകൻ തരംഗമാകുന്നു. തൃശൂരിലെ തൈക്കാട്  ബ്രഹ്മകുളത്തെ യുവകർഷകനായ അംജിത്ത് ഒന്നര ഏക്കറിൽ വൈവിധ്യമാർന്ന പൂക്കൃഷി വിജയകരമായി നടത്തി ഓണാഘോഷങ്ങൾക്ക് പുതിയൊരു മാതൃകയായി.

ഓണത്തെ വരവേൽക്കാൻ പൂക്ക്യഷി ഒരുക്കി യുവകർഷകൻ  മാതൃകയാകുന്നു. . ഓണാഘോഷത്തിന്   ഒഴിവാക്കാൻ കഴിയാത്ത ആഘോഷങ്ങളിൽ ഒന്നാണ് പൂക്കളം  ഒരുക്കൽ എന്നത്. ഇന്നു പ്രധാനമായും ഇതരസംസ്ഥാന പൂവിപണി കേന്ദീകരിച്ചാണ് മലയാളികളുടെ പൂക്കളങ്ങൾ.
മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൻപുറത്തും തൊടിയിലും സുലഭമായി ഉണ്ടായിരുന്ന പൂക്കൾ മൺമറഞ്ഞു പോയതോടെ എല്ലാവരും ഓണാഘോഷത്തിന്  മറ്റു സംസ്ഥാനങ്ങളിലെ പൂക്കൾ ആണ് ആശ്രയിക്കുന്നത്. എന്നാൽ തൃശൂർ ജില്ലയിലെ തൈക്കാട്  ബ്രഹ്മകുളം  വായനശാലയ്ക്ക് സമീപം  അംജിത്ത് എന്ന യുവ കർഷകൻ  ഒന്നര ഏക്കർ വരുന്ന പറമ്പിൽ പൂക്കൃഷി ചെയ്തു കഴിവ് തെളിയിച്ചിരിക്കുകയാണ്. പുന്തോട്ടങ്ങളെ മികച്ച രീതിയിൽ  നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്.
advertisement
പരമ്പരാഗതമായി, പ്രാദേശിക പൂക്കളുടെ ഇനങ്ങളുടെ കുറവുമൂലം ഓണത്തിന് പൂക്കളമൊരുക്കുന്നത് പ്രധാനമായും അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന പൂക്കളെയാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും, കേരളത്തിൻ്റെ ഹൃദയഭാഗത്ത് തന്നെ ഉയർന്ന ഗുണമേന്മയുള്ള പൂക്കൾ വളർത്താൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് അംജിത്തിൻ്റെ സംരംഭം പ്രാദേശിക പുഷ്പകൃഷി പുനരുജ്ജീവിപ്പിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഫാമിൻ്റെ വിജയം പ്രാദേശിക പുഷ്പകൃഷിയുടെ സാധ്യതകളെ അടിവരയിടുകയും കാർഷിക നവീകരണത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്യുന്നു
മൂന്ന് നിറത്തിലുള്ള ചെണ്ടുമല്ലി പൂ കൃഷിയാണ് ഒന്നര ഏക്കറിൽ വിജയകരമായി പൂർത്തീകരിച്ചിട്ടുള്ളത്.കൃഷിക്ക് ആവശ്യമായ സഹായങ്ങൾ തൈക്കാട് കൃഷിഭവനിൽ നിന്ന് ലഭിച്ചതായി അംജിത്ത് പറഞ്ഞു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ രഹിത പ്രസാദ് അധ്യക്ഷത വഹിച്ചു.  ഗുരുവായൂർ നഗരസഭ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എ എം ഷെഫീർ ,.കൃഷി ഓഫീസർ വി.സി രജനി മുൻകൃഷി അസിസ്റ്റൻറ് സനോജ്  എന്നിവർ സംസാരിച്ചു.
advertisement
അംജിത്തിൻ്റെ വിജയകരമായ പൂക്കൃഷി അദ്ദേഹത്തിൻ്റെ പ്രതിബദ്ധത പ്രകടിപ്പിക്കുക മാത്രമല്ല, മറ്റ് കർഷകർക്ക് മാതൃകയാവുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ പ്രയത്‌നങ്ങൾ കേരളത്തിലെ സുസ്ഥിരവും നൂതനവുമായ കാർഷിക രീതികളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു, ഇത് ഓണത്തിൻ്റെ ഉത്സവ ആവേശത്തിന് കാര്യമായ സംഭാവന നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണപ്പൂക്കളിവിടെ...; ഒന്നര ഏക്കറിൽ പൂക്കൃഷിയുമായി തൃശൂരിലെ യുവകർഷകൻ
Next Article
advertisement
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
  • 49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന് 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് ലഭിച്ചു.

  • പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

  • ഇ. സന്തോഷ് കുമാറിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

View All
advertisement