നവകേരള സദസിൽ വിദ്യാർത്ഥികൾ; 'പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയം; ഇത്രയും ചെറുപ്പത്തിൽ കുത്തിവക്കണ്ട' ഹൈക്കോടതി

Last Updated:

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്ന് ഹൈക്കോടതി. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് അത് കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസിന്റെ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണിച്ചത്.
അക്കാദമിക് കരിക്കുലത്തിൽ ദിനേന മാറ്റം വരുത്താൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കോടതി കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഈ വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണം. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം പൊന്നാനിയിലാണ് നവകേരള സദസിനുള്ള ബസ് വന്നപ്പോൾ വിദ്യാർഥികളെ റോഡരികിൽ നിർത്തിയത്. 11 മണിക്കാണ് പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരൂരിലെ വാർത്താസമ്മേളനം കഴിഞ്ഞ് 12 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികിൽ കുട്ടികൾ കാത്തു നിന്നു.
advertisement
പൊന്നാനിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസിൽ യാത്ര ചെയ്യുന്നത് കാണാനാണ് കുട്ടികളെ റോഡരികിൽ കാത്തുനിൽപിച്ചത്. അധ്യാപകരുടെ തൽപര്യപ്രകാരമാണ് കുട്ടികളെ റോഡിലിറക്കിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
നവകേരള സദസിൽ വിദ്യാർത്ഥികൾ; 'പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയം; ഇത്രയും ചെറുപ്പത്തിൽ കുത്തിവക്കണ്ട' ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement