കൊലപാതകകേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ ഉപയോഗിച്ച ജഡ്ജി പുറത്തേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതു വരെ ട്രാസി സോഡർസ്ട്രോം സസ്പെൻഷനിൽ ആയിരുന്നു. ശമ്പളത്തോടെ ആയിരുന്നു സസ്പെൻഷൻ.
കൊലപാതക കേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത അമേരിക്കയിലെ ഒക്‌ലഹോമയിലുള്ള കീഴ്‌ക്കോടതി ജഡ്ജിയെ പുറത്താക്കാൻ നിർദ്ദേശം. അന്വേഷണം പൂർത്തിയായതിനു ശേഷം, ഒക്‌ലഹോമയിലെ ജില്ലാ ജഡ്ജി ട്രാസി സോഡർസ്ട്രോമിനെ പുറത്താക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ഒക്‌ലഹോമ സുപ്രീം കോടതി കൗൺസിൽ ഓൺ ജുഡീഷ്യൽ കംപ്ലയിന്റ്‌സ് സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ട്രാസി സോഡർസ്ട്രോമിന് ജഡ്ജിയായിരിക്കാൻ യോഗ്യതയില്ലെന്നും ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നതിനിടെ, പ്രോസിക്യൂട്ടറെ പരിഹസിച്ചും പ്രതിഭാഗം അഭിഭാഷകനെ അഭിനന്ദിച്ചും വിചാരണയ്ക്കിടെ ട്രാസി സോഡർസ്ട്രോം അഞ്ഞൂറോളം സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിരുന്നു. ജൂലൈ മുതൽ സോഡർസ്ട്രോം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതു വരെ ട്രാസി സോഡർസ്ട്രോം സസ്പെൻഷനിൽ ആയിരുന്നു. ശമ്പളത്തോടെ ആയിരുന്നു സസ്പെൻഷൻ. ജഡ്ജിയെ ബെഞ്ചിൽ നിന്ന് നീക്കം ചെയ്യണോ വേണ്ടയോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. 2027 ജനുവരിയിലാണ് സോഡർസ്ട്രോമിന്റെ കാലാവധി അവസാനിക്കുന്നത്.
ക്രിസിതൻ ടൈലർ മാർട്‌സാൽ എന്നയാളെ വിചാരണ ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. തന്റെ കാമുകിയുടെ മകനും രണ്ടു വയസുകാരനുമായ ബ്രാക്‌സ്റ്റൺ ഡാങ്കറിനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. പ്രതിഭാഗം അഭിഭാഷകനെ വിചാരണക്കിടെ ജഡ്ജി അഭിനന്ദിച്ചിരുന്നു.
advertisement
കേസിൽ, കുട്ടിയുടെ അമ്മ ജൂഡിത്ത് മുൻപ് കുറ്റസമ്മതം നടത്തിയിരുന്നു. ജൂഡിത്തിന് 25 വർഷം തടവുശിക്ഷയാണ് വിധിച്ചത്.
Location :
New Delhi,New Delhi,Delhi
First Published :
October 13, 2023 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
കൊലപാതകകേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ ഉപയോഗിച്ച ജഡ്ജി പുറത്തേക്ക്