advertisement

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്

Last Updated:

ഇതിനുമുമ്പ് ഒക്ടോബർ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്

സുപ്രീംകോടതി
സുപ്രീംകോടതി
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് കേൾക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ പരിഗണിക്കുന്നത് 37 തവണയാണ് മാറ്റിവച്ചത്.
കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയിലുള്ളത്.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവർ അംഗങ്ങളാണ്. ഒക്ടോബർ 31ന് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു രണ്ടു ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടുപോയതോടെ വൈകിട്ട് 3.30ന് ശേഷമാണ് ലാവലിൻ ഹർജികൾ പരിഗണനയ്ക്ക് വന്നത്. സിബിഐയ്ക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സൊളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ ഇല്ലാത്തതിനാൽ അൽപസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി.
advertisement
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്
Next Article
advertisement
സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളത്തിന് വീണ്ടും കണ്ണീർ; സർവീസസിന് കീരീടം;വിജയ ഗോൾ എക്സ്ട്രാ ടൈമിൽ
സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളത്തിന് വീണ്ടും കണ്ണീർ; സർവീസസിന് കീരീടം;വിജയ ഗോൾ എക്സ്ട്രാ ടൈമിൽ
  • സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസ് എക്സ്ട്രാ ടൈമിൽ വിജയഗോൾ നേടി കേരളത്തെ തോൽപ്പിച്ചു

  • 109-ാം മിനിറ്റിൽ അഭിഷേക് പവാറിന്റെ ഗോൾ സർവീസസിന് എട്ടാം കിരീടം, കേരളത്തിന് ഒമ്പതാം ഫൈനൽ തോൽവി

  • കേരളം കളംനിറഞ്ഞു കളിച്ചെങ്കിലും അവസരങ്ങൾ ഗോളാക്കാൻ കഴിയാതെ തുടർച്ചയായ രണ്ടാം ഫൈനൽ തോൽവി

View All
advertisement