advertisement

നഗരത്തിന്‍റെ മലം ചുമന്നവരുടെ തലമുറയെ തെരുവിലേക്കിറക്കാനൊരുങ്ങി കോര്‍പറേഷന്‍; അന്തിയുറങ്ങുന്ന കൂര നഷ്ടമാകുന്നത് തമിഴ് കുടുംബങ്ങള്‍ക്ക്

Last Updated:

സത്രം കോളനിയില്‍ കഴിയുന്ന 32 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി

കോഴിക്കോട്: അരനൂറ്റാണ്ട് മുമ്പ് തോട്ടിപ്പണിക്കായി കോഴിക്കോട് എത്തിയ തമിഴ് കുടുംബങ്ങളിലെ പിന്‍തലമുറക്കാരുടെ അവശേഷിക്കുന്ന കിടപ്പാടവും നഷ്ടമാകുന്നു. കോഴിക്കോട് സ്റ്റേഡിയം ജംങ്ഷന് സമീപമുള്ള സത്രം കോളനിയില്‍ കഴിയുന്ന 32 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. അന്തിയുറങ്ങാനൊരു കൂരയെങ്കിലുമില്ലാതെ എങ്ങോട്ടു പോകുന്നമെന്ന് കോളനിയിലെ കുടുംബങ്ങള്‍ ചോദിക്കുന്നു. 'മലയാളികളുടെ മലം ചുമക്കാനെത്തിയവരാണ് ഞങ്ങള്‍'. അച്ഛനും അമ്മയുമെല്ലാം ആ ജോലി ചെയ്തിരുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് സത്രം കോളനിയിലെ മുരുകന്‍ പറയുന്നു.
1950 മുതലാണ് തോട്ടിപ്പണിക്കായി തമിഴ്‌നാട്ടില്‍ നിന്ന് പട്ടികജാതിക്കാരെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. തോട്ടിപ്പണി നിര്‍ത്തലായപ്പോള്‍ ശുചീകരണ തൊഴിലിലേക്ക് കടന്നവര്‍. രണ്ടും മൂന്നും തലമുറകള്‍ ഈ സത്രം കോളിയിലായിരുന്നു കഴിഞ്ഞത്. മാലിന്യങ്ങള്‍ക്ക് നടുവിലുള്ള ഒറ്റമുറികളില്‍ കഴിയുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇപ്പോഴുള്ള മണ്ണും കൂരകളും നഷ്ടമാകാന്‍ ഇനി അധിക ദിവസമില്ലയെന്നതാണ് വാസ്തവം.
32 കുടുംബങ്ങളുണ്ടിവിടെ. 29 കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഇതില്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാകളുടെ ഏഴ് കുടുംബങ്ങളെ തല്‍ക്കാലത്തേക്ക് കല്ലുത്താന്‍കടവ് ഫ്‌ളാറ്റിലേക്ക് മാറ്റാനാണ് കോര്‍പറേഷന്‍ തീരുമാനം. 25 കുടുംബങ്ങള്‍ അനധികൃതമായി കഴിയുന്നതിനാല്‍ ഒഴിഞ്ഞുപോകണന്നാണ് കോര്‍പറേഷന്‍ തിട്ടൂരം. സുരക്ഷിതമായി കഴിയാന്‍ വീട് വച്ച് തന്നാല്‍ മാറാന്‍ തയ്യാറാണെന്ന് കോളജിവാസി വിജി പറയുന്നു.
advertisement
ചുറ്റും കെട്ടിടങ്ങളും റോഡുകളും വന്നതോടെ ചുരുങ്ങിപ്പോയ കോളനിയില്‍ 28 സെന്റ് സ്ഥലത്താണ് 32 വീടുകളുള്ളത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയുള്ള കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ ശ്രമം തുടങ്ങിയപ്പോള്‍ കോളനിവാസികള്‍ കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്‌റ്റേ വാങ്ങിയിരുന്നു. പിന്നീട് കോളനിക്കാര്‍ക്ക് കേസിനൊന്നും പോകാന്‍ കഴിഞ്ഞില്ല. കുടുംബങ്ങള്‍ക്ക് മതിയായ രേഖകളില്ലാത്തതിനാലാണ് ഒഴിപ്പിക്കാനൊരുങ്ങുന്നതെന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി ബിനു പറഞ്ഞു.
advertisement
കോഴിക്കോട്ടെ ഒരു ജന്മി കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന സത്രം കോളനി ഉള്‍പ്പെടെയുള്ള സ്ഥലം കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി അന്ന് നീക്കി വച്ചതായിരുന്നു. ഇതിനിടെയാണ് തോട്ടിപ്പണിക്കായെത്തിയവരെ കോര്‍പറേഷന്‍ ഇവിടെ താമസിപ്പിച്ചത്. വിശാലമായി കിടന്നിരുന്ന സ്ഥലം കയ്യേറ്റ് മൂലം 28 സെന്റായി ചുരുങ്ങി. കയ്യേറ്റം കയ്യുംകെട്ടി നോക്കി നിന്ന കോര്‍പറേഷന്‍ അധികൃതര്‍ക്ക് തങ്ങളെ കുടിയൊഴിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമോയെന്നാണ് കോളനിവാസികള്‍ ചോദിക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
നഗരത്തിന്‍റെ മലം ചുമന്നവരുടെ തലമുറയെ തെരുവിലേക്കിറക്കാനൊരുങ്ങി കോര്‍പറേഷന്‍; അന്തിയുറങ്ങുന്ന കൂര നഷ്ടമാകുന്നത് തമിഴ് കുടുംബങ്ങള്‍ക്ക്
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement