ഭാര്യയുടെയും കുഞ്ഞിന്റെയും കാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്തണം; രാത്രിയിൽ ലൈവ്‌സ്ട്രീമിൽ നൃത്തം ചെയ്ത് 28കാരൻ

Last Updated:

ലൈവ് സ്ട്രീമുകളിലൂടെ, കുടുംബത്തിന്റെ വൈദ്യചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ് ഈ ഗൃഹനാഥൻ

(പ്രതീകാത്മക ചിത്രം- AI Generated)
(പ്രതീകാത്മക ചിത്രം- AI Generated)
ഭാര്യയുടെയും ഇളയമകളുടെയും ചികിത്സാർത്ഥം രാത്രിയിൽ ലൈവ്‌ സ്ട്രീമിലെത്തി നൃത്തം ചെയ്യുന്ന ഗൃഹനാഥൻ. കഥയല്ല, ജീവിതമാണ്. 28 വയസ്സുള്ള അയാൾ കാൻസറിനോട് മല്ലിടുന്ന തന്റെ ഭാര്യയെയും ഇളയ മകളെയും പിന്തുണയ്ക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. അയാളുടെ പേര് വെൻ ഹൈബിൻ എന്നാണ്. സ്വദേശം ചൈന. എല്ലാ രാത്രിയും അയാൾ ഒരു ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്ത് നൃത്തം ചെയ്യുന്നു. ലൈവ് സ്ട്രീമുകളിലൂടെ, വെൻ അവരുടെ വൈദ്യചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ (SCMP) ഒരു റിപ്പോർട്ട് അനുസരിച്ച്, വെനും ഭാര്യ യാങ് സിയാവോഹോങ്ങും സ്‌കൂൾ കാലം മുതൽ പരിചയക്കാരാണ്. ഇരുവരും സഹപാഠികളായിരുന്നു. വിവാഹശേഷം, അവർ സിചുവാൻ പ്രവിശ്യയിലെ സ്വന്തം നാട്ടിൽ നിന്ന് ഗ്വാങ്‌ഡോങ്ങിലേക്ക് താമസം മാറി. മൂന്ന് വർഷം മുമ്പ് അവർക്ക് ആദ്യത്തെ മകൾ ജനിച്ചു. ഒരു വർഷത്തിനുശേഷം രണ്ടാമത്തെ മകളും.
കുറച്ചു കാലത്തേക്ക് ജീവിതം ലളിതവും സന്തോഷകരവുമായിരുന്നു. പക്ഷേ കഴിഞ്ഞ വർഷം എല്ലാം മാറി. ജൂണിൽ, ഇളയ മകൾ സിയാങ്ങിന് മൃദുവായ ടിഷ്യൂകളെ ബാധിക്കുന്ന അപൂർവ തരം കാൻസറായ റാബ്ഡോമിയോസാർകോമ ഉണ്ടെന്ന് കണ്ടെത്തി. വെറും ആറ് മാസത്തിന് ശേഷം, ഡിസംബറിൽ, യാങ്ങിന് സ്തനാർബുദം കണ്ടെത്തി. കുടുംബം വളരെ വേഗം രണ്ട് ഗുരുതരമായ ആരോഗ്യ പോരാട്ടങ്ങളുടെ നടുവിൽ അകപ്പെട്ടു.
advertisement
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കാകുലയായ യാങ്, പണം ലാഭിക്കുന്നതിനായി ചികിത്സ നിർത്താൻ ആലോചിച്ചു. എന്നാൽ വെൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഭാര്യയ്ക്കും മകൾക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. "അല്ലെങ്കിൽ, എന്റെ ഭാര്യയും പെൺമക്കളും നിസ്സഹായരാകും," അദ്ദേഹം പറഞ്ഞു.
മുഴുവൻ സമയവും അവരെ പരിപാലിക്കുന്നതിനായി വെൻ ഒരു നിർമ്മാണ സ്ഥലത്തെ ജോലി ഉപേക്ഷിച്ചു. അവർ ഗ്വാങ്‌ഡോങ്ങിൽ നിന്ന് ചോങ്‌ക്വിംഗിലേക്ക് മാറി, അവിടെ ചികിത്സാ സൗകര്യങ്ങൾ മികച്ചതായിരുന്നു. അവരുടെ മൂത്ത മകളെ മുത്തശ്ശിക്കൊപ്പം താമസിക്കാൻ സിചുവാനിലേക്ക് തിരിച്ചയച്ചു. ചോങ്‌ക്വിംഗിൽ, അവർ ഒരു ചെറിയ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തു. അവരുടെ മുഴുവൻ സമയ പരിചാരകനായി വെൻ മാറി.
advertisement
യാങ്ങിനും സിയാങ്ങിനും കീമോതെറാപ്പിയും ചില സന്ദർഭങ്ങളിൽ റേഡിയോതെറാപ്പിയും ആവശ്യമായി വന്നു. ഓരോ കീമോതെറാപ്പി സെഷനും ആയിരക്കണക്കിന് യുവാൻ ചിലവാകും. റേഡിയോതെറാപ്പി ആവശ്യമായി വരുമ്പോൾ 10,000 യുവാനിൽ കൂടുതൽ (ഏകദേശം 1.19 ലക്ഷം രൂപ) ചിലവാകും. മാസങ്ങൾക്കുള്ളിൽ, കുടുംബത്തിന്റെ സമ്പാദ്യം തീർന്നു. അവർ പണം കടം വാങ്ങി, താമസിയാതെ കടം 200,000 യുവാൻ (ഏകദേശം 24 ലക്ഷം രൂപ) കവിഞ്ഞു. വെൻ ഒരു ഡെലിവറി റൈഡറായി ജോലി ചെയ്യാൻ ശ്രമിച്ചു. പക്ഷേ ഭാര്യയെയും കുട്ടിയെയും പരിപാലിക്കുന്നതിനിടയിൽ ജോലി കൈകാര്യം ചെയ്യാൻ അദ്ദേഹം പാടുപെട്ടു.
advertisement
ഈ വർഷം ഏപ്രിലിൽ, പണം സ്വരൂപിക്കുന്നതിനായി വെൻ ഓൺലൈനിൽ നൃത്തം ചെയ്യാൻ തുടങ്ങി. പകൽ സമയത്ത്, അദ്ദേഹം തന്റെ കുടുംബത്തെ പരിപാലിക്കുന്നു. രാത്രിയിൽ അവർ ഉറങ്ങിക്കഴിഞ്ഞാൽ, അദ്ദേഹം തന്റെ ക്യാമറ സ്ഥാപിക്കുകയും, ഇന്റർനെറ്റിൽ അപരിചിതർക്കായി തത്സമയം നൃത്തം ചെയ്യുകയും ചെയ്യുന്നു. ഈ തീരുമാനത്തിൽ ആദ്യം ഉറപ്പില്ലായിരുന്നു എന്നദ്ദേഹം പറയുന്നു.
എന്നാൽ, രണ്ട് മാസത്തെ നൃത്തത്തിന് ശേഷം, തനിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായെന്നും, ചെയ്യുന്ന ജോലിയിൽ താൻ മെച്ചപ്പെട്ടതായി തോന്നിയതായും അദ്ദേഹം പറഞ്ഞു. ചില രാത്രികളിൽ, അദ്ദേഹം ഒരു ചെറിയ തുക മാത്രമേ സമ്പാദിക്കുന്നുള്ളൂ. മറ്റ് രാത്രികളിൽ, അദ്ദേഹം ആയിരങ്ങൾ സമ്പാദിക്കുന്നു. അദ്ദേഹത്തിന്റെ കഥയെക്കുറിച്ച് അറിഞ്ഞശേഷം പലരും സംഭാവന നൽകാൻ മുന്നോട്ടു വന്നുകഴിഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഭാര്യയുടെയും കുഞ്ഞിന്റെയും കാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്തണം; രാത്രിയിൽ ലൈവ്‌സ്ട്രീമിൽ നൃത്തം ചെയ്ത് 28കാരൻ
Next Article
advertisement
തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ധനസഹായം ചെയ്യുമെന്ന്  ടെലിഗ്രാം സ്ഥാപകൻ
തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ധനസഹായം ചെയ്യുമെന്ന് ടെലിഗ്രാം സ്ഥാപകൻ
  • ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ് തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ധനസഹായം വാഗ്ദാനം ചെയ്തു.

  • ഡുറോവ് 100-ലധികം കുട്ടികൾക്ക് ബീജദാനം ചെയ്തതായി അവകാശപ്പെടുന്നു, 37 വയസ്സിന് താഴെയുള്ള അവിവാഹിതരായ സ്ത്രീകൾക്ക് മാത്രം.

  • ഡുറോവ് തന്റെ എല്ലാ കുട്ടികൾക്കും തുല്യ സ്വത്ത് നൽകും, ബീജദാനം സാമൂഹിക ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

View All
advertisement