പ്രേമിച്ച രണ്ട് യുവതികളെയും ഒരേ മണ്ഡപത്തില്‍ വെച്ച് യുവാവ് വിവാഹം കഴിച്ചു

Last Updated:

വിവാഹക്ഷണക്കത്തില്‍ വധുവിന്റെ പേരിന്റെ സ്ഥാനത്ത് തന്റെ രണ്ട് കാമുകിമാരുടെ പേരും അച്ചടിക്കാന്‍ സൂര്യദേവ് മറന്നില്ല

(വിവാഹ ദൃശ്യം)
(വിവാഹ ദൃശ്യം)
ഒരേസമയം രണ്ട് യുവതികളെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേ മണ്ഡപത്തില്‍ വെച്ച് വിവാഹം കഴിച്ചു. തെലങ്കാനയിലെ കൊമരം ഭീം ആസിഫബാദ് ജില്ലയിലെ ജനങ്ങളാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയായത്. ലിംഗാപൂര്‍ മണ്ഡലത്തിലെ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവ് ആണ് തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചത്. ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നിവരുമായി പ്രണയത്തിലായിരുന്നു സൂര്യദേവ്.
വിവാഹക്ഷണക്കത്തില്‍ വധുവിന്റെ പേരിന്റെ സ്ഥാനത്ത് തന്റെ രണ്ട് കാമുകിമാരുടെ പേരും അച്ചടിക്കാന്‍ സൂര്യദേവ് മറന്നില്ല. വലിയ ആഘോഷത്തോടെയാണ് സൂര്യദേവ് വിവാഹം നടത്തിയത്.
ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ മൂവരും വിവാഹച്ചടങ്ങുകള്‍ നടത്തുന്നതും രണ്ട് യുവതികള്‍ സൂര്യദേവിന്റെ കൈപിടിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
ഈ വിവാഹത്തിന് വീട്ടുകാരും നാട്ടുകാരും ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവിലാണ് അവര്‍ വിവാഹത്തിന് സമ്മതം നല്‍കിയത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ബഹുഭാര്യാത്വം അനുഷ്ടിക്കുന്നത് നിയമവിരുദ്ധമാണ്. 2021ലും സമാനമായ സംഭവം തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദിലബാദിലാണ് ഒരാള്‍ വിവാഹമണ്ഡപത്തില്‍ വെച്ച് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചത്.
Summary: A man in Telangana married two women after he had fallen in love with both of them. He also made it a point to name each of them on the wedding invite where name of the bride was to be entered
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പ്രേമിച്ച രണ്ട് യുവതികളെയും ഒരേ മണ്ഡപത്തില്‍ വെച്ച് യുവാവ് വിവാഹം കഴിച്ചു
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement