advertisement

മകനു കൊടുത്ത വാക്കു പാലിച്ചു; 4 മക്കളുടെ അമ്മയായ 42 കാരിക്ക് യുകെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം

Last Updated:

പഠനത്തോടൊപ്പം മുഴുവൻ സമയ ജോലിയും കെറി ചെയ്തിരുന്നു.

മകനു കൊടുത്ത വാക്കു പാലിക്കാൻ ഇം​ഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി 42 കാരിയായ അമ്മ. നാലു മക്കളുടെ അമ്മയായ കെറി ആൻ ഹേമാൻസ് ആണ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ആറ് വർഷം മുമ്പ് മകൻ ഡെൻറിച്ചിനു കൊടുത്ത വാഗ്ദാനമാണ് കെറി നിറവേറ്റിയത്. ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ ഫസ്റ്റ് ക്ലാസോടെയാണ് കെറി ബിരുദം നേടിയത്.
“എന്റെ മകൻ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ചേർന്നിരുന്നു. അതിനു മുൻപ് ഞങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി. അവൻ ബിരുദം പൂർത്തിയാക്കുന്ന സമയത്തു തന്നെ ഞാൻ തന്നെ സർവകലാശാലയിൽ ബിരുദ കോഴ്സിന് അപേക്ഷിക്കും എന്നായിരുന്നു അത്. അതിനിടെ കോവിഡ് മഹാമാരി ഉണ്ടായി. ഞാൻ പഠിക്കാൻ തിരഞ്ഞെടുത്ത കോഴ്സിന് അതിനു ശേഷം കൂടുതൽ ആവശ്യക്കാരുണ്ടായി. മറ്റുള്ളവരെ സഹായിക്കാനും സഹായം അർഹിക്കുന്ന ആളുകൾക്ക് ആ പിന്തുണയും പരിചരണവും നൽകാനും എപ്പോഴും ആഗ്രഹിക്കുന്നയാളാണ് ഞാൻ”, കെറി പറഞ്ഞു.
advertisement
പഠനത്തോടൊപ്പം മുഴുവൻ സമയ ജോലിയും കെറി ചെയ്തിരുന്നു. “ഞാൻ ഒരു ക്ലാസ് മുറിയിലിരുന്നു പഠിച്ചിട്ട് 20 വർഷത്തിലേറെയായിരുന്നു. ഇത്രയും വലിയ ഇടവേളക്കു ശേഷമുള്ള അക്കാദമിക് പഠനം എനിക്ക് തികച്ചും പുതിയതായിരുന്നു. പല കാര്യങ്ങളെയും സംബന്ധിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ടായിരുന്നു. ചിലപ്പോൾ, ഞാൻ സ്വയം എന്നെത്തന്നെ ചോദ്യം ചെയ്തു. എന്റെ മകനു നൽകിയ വാ​ഗ്ദാനം നിറവേറ്റാനാണ് ഞാൻ ബിരുദ പഠനത്തിന് ചേർന്നത്. അതു പൂർത്തിയാക്കണമെന്ന് ഞാൻ ഉറപ്പിച്ചു”, കെറി പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ അധ്യാപകർ തന്റെ സാഹചര്യം മനസിലാക്കിയാണ് തന്നോട് പെരുമാറിയതെന്നും കെറി കൂട്ടിച്ചേർച്ചു.
advertisement
“വിദ്യാഭ്യാസത്തെ ഞാൻ എപ്പോഴും വിജയവുമായി കൂടി ബന്ധപ്പെടുത്തുന്നു, നിങ്ങൾ എത്രത്തോളം വിദ്യാസമ്പന്നരാണോ അത്രയധികം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു”, കെറിയുടെ മകൻ ഡെൻറിച്ച് ബാൻസി ബിബിസിയോട് പറഞ്ഞു,
“പലർക്കും അവരുടെ മാതാപിതാക്കൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഉൾക്കൊള്ളാൻ കഴിയില്ല. പക്ഷേ എന്റെ അമ്മയുടെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അമ്മ എന്റെ സഹോദരങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുന്നു”, ഡെൻറിച്ച് കൂട്ടിച്ചേർത്തു.
advertisement
“എന്റെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിച്ച ആ നിമിഷം ഇപ്പോഴും ഓർക്കുന്നുണ്ട്. എനിക്ക് 18 വയസുള്ളപ്പോൾ ഈ ബിരുദം നേടിയാൽ ഉണ്ടാകുമായിരുന്ന അഭിമാനത്തേക്കാൾ കൂടുതലായിരുന്ന വ്യത്യസ്‌ത സംസ്‌കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുമായി ഒരു ക്യാമ്പസിൽ ചെലവഴിക്കുക എന്നത് അസാധാരണണായ ഒരു അനുഭവം ആയിരുന്നു. കഠിനാധ്വാനം, അർപ്പണബോധം, നിശ്ചയദാർഢ്യം, ആ​ഗ്രഹം, പിന്തുണ എന്നിവെയെല്ലാം കൊണ്ടാണ് ഇത് സാധിച്ചത്”, കെറി പറഞ്ഞു. പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് കോഴ്സിനു ചേരുക എന്നതും നേഴ്‌സായ സഹോദരിയോടൊപ്പം ചേർന്ന് കറുത്തവർഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഒരു കെയർ ഹോം തുറക്കുക എന്നതുമാണ് കെറിയുടെ അടുത്ത ആ​ഗ്രഹം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
മകനു കൊടുത്ത വാക്കു പാലിച്ചു; 4 മക്കളുടെ അമ്മയായ 42 കാരിക്ക് യുകെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം
Next Article
advertisement
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ  പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
  • ഇസ്രായേൽ പാർലമെന്റിൽ മോദിയെ 'സുഹൃത്തിനപ്പുറം സഹോദരൻ' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു

  • ഇന്ത്യ-ഇസ്രായേൽ സഖ്യം വ്യാപാരവും പ്രധാന മേഖലകളിലെ സഹകരണവും ഇരട്ടിയാക്കി വളർന്നു

  • ഇന്ത്യയും ഇസ്രായേലും തീവ്രവാദ ഇസ്‌ലാമിനെ നേരിടാൻ 'ഉരുക്ക് സഖ്യം' രൂപീകരിക്കും.

View All
advertisement