ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഫാസ്റ്റ്ടാഗ് പാതകളായി; ഇനി പേയ്‌മെന്റ് ഡിജിറ്റല്‍

Last Updated:

എല്ലാ പാതകളും ഫാസ്റ്റ് ടാഗ് പാതകളായി പ്രഖ്യാപിച്ചതിന് ശേഷം, മൊത്തം ഫാസ്റ്റാഗ് ഉപയോഗം 2021 ഫെബ്രുവരി 14 ലെ 80 ശതമാനത്തില്‍ നിന്ന് ഏകദേശം 96 ശതമാനത്തിലെത്തി

Fastag
Fastag
ന്യൂഡല്‍ഹി: ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഡിജിറ്റല്‍ പേയ്മെന്റ് വഴി ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനായി ഫാസ്റ്റ്ടാഗ് പാതകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 15/16 അര്‍ദ്ധരാത്രി മുതല്‍ ഇത് നിലവില്‍ വന്നു.
നിലവില്‍ ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഫാസ്റ്റ് ടാഗ് സംവിധാനത്തില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. എല്ലാ പാതകളും ഫാസ്റ്റ് ടാഗ് പാതകളായി പ്രഖ്യാപിച്ചതിന് ശേഷം, മൊത്തം ഫാസ്റ്റാഗ് ഉപയോഗം 2021 ഫെബ്രുവരി 14 ലെ 80 ശതമാനത്തില്‍ നിന്ന് ഏകദേശം 96 ശതമാനത്തിലെത്തി. 2021 ജൂലൈ 14 ലെ കണക്കനുസരിച്ച് 3.54 കോടിയിലധികം ഫാസ്റ്റ്ടാഗുകള്‍ നല്‍കിയിട്ടുണ്ട്.
advertisement
ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഈ രംഗത്ത് പുതിയ സാങ്കേതികവിദ്യയും രീതികളും സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു.
സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 പ്രകാരം ഡ്രൈവര്‍ക്കും, കോ-ഡ്രൈവര്‍ക്കും എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ നല്‍കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഫാസ്റ്റ്ടാഗ് പാതകളായി; ഇനി പേയ്‌മെന്റ് ഡിജിറ്റല്‍
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement