ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി

Last Updated:

കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ആണിത്

തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിച്ചു. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ടാകും. ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന വന്ദേഭാരതാണ് മംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നത്. കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ആണിത് (20632/20631). മലബാർ ഭാഗത്തു നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ സർവ്വീസ് ഗുണം ചെയ്യും.
നിലവിൽ രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും.
advertisement
നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി
Next Article
advertisement
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
  • എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി ലഭിച്ചു.

  • അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

  • പീഡന പരാതിയിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു, പ്രതി ഒളിവിലാണെന്നാണ് വിവരം.

View All
advertisement