എം.എസ്. ധോണി, സച്ചിൻ തെൻഡുൽക്കർ, ഋത്വിക് റോഷൻ, അഭിഷേക് ബച്ചൻ, മാധുരി ദീക്ഷിത് തുടങ്ങിയ സെലിബ്രിറ്റികളുടെ പാൻകാർഡ്, ആധാർ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വിവിധ ബാങ്കുകളിൽ നിന്ന് 50 ലക്ഷം രൂപയോളം ഇത്തരത്തിൽ തട്ടിയെടുത്തതായാണ് സൂചന.
തട്ടിപ്പുകാർ ബോളിവുഡ് നടന്മാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും പാൻ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായ അവരുടെ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകളിൽ നിന്ന് എടുക്കുകയും പിന്നീട് അവരുടെ പേരിൽ പുനെ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ‘വൺ കാർഡ്’ വഴി ക്രെഡിറ്റ് കാർഡുകൾ സംഘടിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
എം.എസ്. ധോണി, അഭിഷേക് ബച്ചൻ, സോനം കപൂർ, സച്ചിൻ തെൻഡുൽക്കർ, സെയ്ഫ് അലി ഖാൻ, ഹൃതിക് റോഷൻ, ആലിയ ഭട്ട്, ശിൽപ ഷെട്ടി, ഇമ്രാൻ ഹഷ്മി തുടങ്ങിയ പ്രമുഖരുടെ വിവരങ്ങൾ ഉപയോഗിച്ച് 50 ലക്ഷത്തിലധികം രൂപ ബാങ്കുകളിൽ നിന്ന് തട്ടിപ്പ് നടത്തിയതായി ഡിസിപി ഷഹദര രോഹിത് മീണ പറഞ്ഞു.
തട്ടിപ്പുകാർ എങ്ങനെയാണ് സെലിബ്രിറ്റികളുടെ വിവരങ്ങൾ തട്ടിപ്പിനായി ഉപയോഗിച്ചത്?
ഗൂഗിളിൽ നിന്ന് ജിഎസ്ടി വിവരങ്ങളും സെലിബ്രിറ്റികളുടെ ജനനത്തീയതിയും സംഘടിപ്പിക്കലാണ് ആദ്യപടി. GSTIN-ന്റെ ആദ്യ രണ്ട് അക്കങ്ങൾ സ്റ്റേറ്റ് കോഡും അടുത്ത 10 അക്കങ്ങൾ പാൻ നമ്പറുമാണ്.
ഈ രണ്ട് വിശദാംശങ്ങളും ലഭിച്ചതിന് ശേഷം, വീഡിയോ വെരിഫിക്കേഷൻ സമയത്ത്, പാൻ/ആധാർ കാർഡിൽ ലഭ്യമായ ഫോട്ടോയുമായിപൊരുത്തപ്പെടുന്ന തരത്തിൽ സ്വന്തം ചിത്രങ്ങൾ നൽകി അവർ ഒരു പുതിയ പാൻ കാർഡിന് അപേക്ഷിക്കും. ഉദാഹരണത്തിന് അഭിഷേക് ബച്ചന്റെ പാൻ നമ്പറും ജനനത്തീയതിയുമുള്ള വ്യാജ പാൻ കാർഡിൽ പ്രതികളിലൊരാളുടെ ചിത്രമാണുണ്ടായിരുന്നത്. അതുപോലെ, ആധാർ കാർഡും ഇത്തരത്തിൽ വ്യാജമായി ഉണ്ടാക്കിയിരുന്നു. വ്യാജ പാൻ കാർഡും ആധാറും തയ്യാറായാൽ, തട്ടിപ്പുകാർ പൂനെ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ വൺ കാർഡിൽ നിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കും. CIBIL റിപ്പോർട്ടിലൂടെ നിരവധി സാമ്പത്തിക വിവരങ്ങളും ഇടപാടുകളും തട്ടിപ്പുകാർ ചോർത്തിയതായും ആരോപണമുണ്ട്.
നിങ്ങളുടെ പാൻ നമ്പർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.