Gold Rate: 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ 10,260 രൂപ നൽകണം

News18
News18
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില (Gold Rate). ഇന്ന് പവന് 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 80 രൂപ ഉയർന്ന് 10,260 രൂപയിലെത്തി. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡാണ് ഇന്ന് മറികടന്നത്. രാജ്യാന്തരവില ഔൺസിന് 40 ഡോളർ ഉയർന്ന് 3,687.07 എന്ന സർവകാല ഉയരത്തിലെത്തി. ഇന്ന് ഒരു പവൻ ആഭരണം ലഭിക്കാൻ 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർത്ത് 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 11,105 രൂപ നൽകണം.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് സ്വർണത്തിന് സർവകാല റെക്കോഡ് വിലയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,193 രൂപയും, പവന് 89,544 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,395 രൂപയും പവന് 67,160 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 144 രൂപയും കിലോഗ്രാമിന് 1,44,000 രൂപയുമാണ്. ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.
advertisement
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം
Next Article
advertisement
നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ് ; ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തുമെന്ന് സൂചന
നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ് ; ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തുമെന്ന് സൂചന
  • യുഎസ് പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അസാധാരണ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു.

  • ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്ക് എത്തുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  • റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കിൽ ഇന്ത്യ വേഗത്തിൽ വ്യാപാര പ്രത്യാഘാതങ്ങൾ നേരിടും.

View All
advertisement