ലോക്ക്ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന; വണ്ടൂരിൽ ബാറുടമ പിടിയിൽ

Last Updated:

ഇരട്ടി വിലക്കാണ് നരേന്ദ്രൻ മദ്യം ചില്ലറ വിൽപ്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു.

മലപ്പുറം: കോറോണ കാലത്ത് അനധികൃത വിൽപ്പന നടത്തിയ ബാറുടമ എക്സൈസ് പിടിയിൽ. വണ്ടൂർ പുളിക്കൽ ഹോട്ടൽ സിറ്റി പാലസ് ഉടമ ചെറുകാട് നരേന്ദ്രനാണ് പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച പരാതിയെ തുടർന്ന് നരേന്ദ്രന്റെ നടുവത്തുള്ള വാടക വീട്ടിൽ എക്സൈസ് പരിശോധന നടത്തി. ഇവിടെ നിന്ന് അനധികൃതമായി സൂക്ഷിച്ച ആറേ കാൽ ലിറ്റർ മദ്യം കണ്ടെടുത്തു.
തുടർന്ന് പുളിക്കലിലുള്ള ബാർ ഹോട്ടലിലും പരിശോധന നടത്തി. സ്റ്റോക്കിൽ നിന്ന് 366 ലിറ്റർ മദ്യത്തിന്റെ കുറവ് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഉടമ നരേന്ദ്രൻ ജീവനക്കാരായ സുനിൽ ഡേവിഡ് , രാജു, ചിന്നൻ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തത്.
advertisement
You may also like:Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും [news]Bev Q App| ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS] മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് [NEWS]
ഇയാൾക്കെതിരെ ബാർ ലൈസൻസ് മാനദണ്ഡക്കൾ മറികടന്ന് അനധികൃത വിൽപ്പന, അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിക്കൽ, ലോക്ക്ഡൗൺ കാലത്ത് മദ്യവിൽപ്പന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
advertisement
ഇരട്ടി വിലക്കാണ് നരേന്ദ്രൻ മദ്യം ചില്ലറ വിൽപ്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ലോക്ക്ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന; വണ്ടൂരിൽ ബാറുടമ പിടിയിൽ
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement