വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സംഭവവുമായി ബന്ധപ്പെട്ട് മാർജിൻ ഫ്രീ മാർക്കറ്റ് ഉടമയെയും അനന്തരവൻമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും കണ്ടെത്താനുള്ള പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു. കഴക്കൂട്ടത്തെ മാർജിൻ ഫ്രീ മാർക്കറ്റിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ ഷാനവാസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുഫില എ., സിമി എസ്.എസ്., ഷിബു എസ്., ഡ്രൈവർ ജയകൃഷ്ണൻ എന്നിവർക്കാണ് മർദനമേറ്റത്.
BEST PERFORMING STORIES:പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ [NEWS]അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി [NEWS]പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നൽകാൻ മാസ്ക് നിര്‍മ്മിച്ച് യുവ അഭിഭാഷകന് [NEWS]
സാരമായി പരിക്കേറ്റ ഡ്രൈവർ ജയകൃഷ്ണനെയും റേഷനിംഗ് ഇൻസ്പെക്ടർ സുഫിലയേയും മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
advertisement
സംഭവവുമായി ബന്ധപ്പെട്ട് മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ ജോൺസൺ യോഹന്നാൻ (45), ഇയാളുടെ അനന്തരവന്മാരായ നിതിൻ കെ. സാമുവൽ (25), നിഖിൽ കെ. സാമുവൽ (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
Location :
First Published :
March 30, 2020 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു


