advertisement

നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് വെറുതെയായില്ല; ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം

Last Updated:

അംഗത്വം ലഭിക്കുന്നതോടെ ചണ്ഡീഗഢിന് സ്വന്തമായി ക്രിക്കറ്റ് ടീമുണ്ടാകും

ചണ്ഡീഗഢ്: നാല്‍പ്പതുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ചണ്ഡീഡഢിന് ബിസിസിഐയില്‍ അംഗത്വം. ഇന്ന് കൂടിയ ബിസിസിഐ യോഗത്തിലാണ് ചണ്ഡീഗഡ് ക്രിക്കറ്റിന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. അംഗത്വം ലഭിക്കുന്നതോടെ ചണ്ഡീഗഢിന് സ്വന്തമായി ക്രിക്കറ്റ് ടീമുണ്ടാകും.
നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്ത നാടാണെങ്കിലും ഇതുവരെയും സ്വന്തം ടീമിനെ അവതരിപ്പിക്കാന്‍ ചണ്ഡീഗഢിന് കഴിഞ്ഞിരുന്നില്ല. സ്വന്തമായി ടീമില്ലാത്തതിനാല്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ചണ്ഡീഗഢ് താരങ്ങള്‍ കളത്തിലിറങ്ങിയിരുന്നത്.
Also Read: ടെസ്റ്റില്‍ അരങ്ങേറാനൊരുങ്ങി ആര്‍ച്ചര്‍; ആഷസിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം ലഭിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് സമിതിയില്‍ അംഗത്വമുള്ള രണ്ടാമത്തെ കേന്ദ്ര ഭരണ പ്രദേശമെന്ന ഖ്യാതിയും ഇവര്‍ സ്വന്തമാക്കി. നേരത്തെ ഡല്‍ഹി മാത്രമായിരുന്നു ബിസിസിഐയിലെ കേന്ദ്രഭരണ പ്രദേശം.
advertisement
1982 മുതല്‍ തന്നെ ബിസിസിഐയില്‍ അംഗത്വത്തിനായുള്ള ശ്രമങ്ങള്‍ ചണ്ഡീഗഢ് ആരംഭിച്ചിരുന്നു. സ്വന്തമായി ടീം വരുന്നതോടെ കൂടുതല്‍ താരങ്ങള്‍ക്ക് ആഭ്യന്തര ലീഗിലൂടെ കളത്തിലെത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് വെറുതെയായില്ല; ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement