R Ashwin| ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു; വിടവാങ്ങൽ 765 രാജ്യാന്തര വിക്കറ്റുകളുമായി

Last Updated:

106 ടെസ്റ്റുകളിൽ നിന്ന് 24 ശരാശരിയിൽ 537 വിക്കറ്റുകൾ നേടിയാണ് അദ്ദേഹം തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. 37 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു ടെസ്റ്റിൽ എട്ട് തവണ 10 വിക്കറ്റുകളും അദ്ദേഹം നേടി

(BCCI Photo)
(BCCI Photo)
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ തന്റെ കരിയറിന് അന്ത്യം കുറിക്കുന്നതായി ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച ബ്രിസ്ബേനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അശ്വിൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.
“ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും,” അശ്വിൻ പറഞ്ഞു. “ഒരു ക്രിക്കറ്റർ എന്ന നിലയിൽ എന്നിൽ അൽപ്പം പഞ്ച് അവശേഷിക്കുന്നുണ്ടെന്ന്  തോന്നുന്നു, പക്ഷേ ക്ലബ് ലെവൽ ക്രിക്കറ്റിൽ അത് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഹിത്തിനും എന്റെ നിരവധി ടീമംഗങ്ങൾക്കുമൊപ്പം ഒട്ടേറെ നല്ല ഓർമകളുണ്ട്. അവരിൽ ചിലരെ (വിരമിക്കൽ കാരണം) നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്'- അശ്വിൻ പറഞ്ഞു.
advertisement
"തീർച്ചയായും നന്ദി പറയാൻ ഒരുപാട് പേരുണ്ട്, പക്ഷേ ബിസിസിഐയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞില്ലെങ്കിൽ ഞാൻ എന്റെ കടമകളിൽ പരാജയപ്പെടും," അദ്ദേഹം കൂട്ടിച്ചേർത്തു.
'ടീമിലെ അംഗങ്ങള്‍ എന്ന നിലയിൽ നമ്മൾ അതിനെ ബഹുമാനിക്കണം. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് വളരെ ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് ടീമിന്റെ പൂർണ പിന്തുണയുണ്ട്. ഒരു ടീം എന്ന നിലയിൽ നമ്മുടെ ചിന്തകൾ ഓർത്തെടുക്കുന്നതിൽ ഒരു കാലതാമസമുണ്ട്. എങ്ങനെ മുന്നോട്ട് പോകണമെന്ന് നമുക്ക് ചിന്തിക്കാം. ഈ തീരുമാനത്തിൽ അദ്ദേഹത്തിന് വളരെ ഉറപ്പുണ്ടായിരുന്നു," രോഹിത് പറഞ്ഞു.
advertisement
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഡലെയ്ഡ് ടെസ്റ്റ് അശ്വിന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരമായി മാറുകയാണ്.
2010 ജൂണിൽ ശ്രീലങ്കയ്‌ക്കെതിരെ ഹരാരെയിൽ നടന്ന ഏകദിന മത്സരത്തിലൂടെയാണ് അശ്വിൻ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അതേമാസം തന്നെ സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ അശ്വിൻ തന്റെ ആദ്യ ടി20 മത്സരം കളിച്ചു.
2011 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ടെസ്റ്റിലെ അരങ്ങേറ്റം. തുടർന്ന് എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി. 106 ടെസ്റ്റുകളിൽ നിന്ന് 24 ശരാശരിയിൽ 537 വിക്കറ്റുകൾ നേടിയാണ് അദ്ദേഹം തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. 37 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു ടെസ്റ്റിൽ എട്ട് തവണ 10 വിക്കറ്റുകളും അദ്ദേഹം നേടി.
advertisement
37 അഞ്ച് വിക്കറ്റുകൾ എന്ന അദ്ദേഹത്തിന്റെ റെക്കോർഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന (ഷെയ്ൻ വോണിനൊപ്പം)  റെക്കോർഡാണ്.
ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമത്തെയാളായാണ് 38 കാരനായ അശ്വിൻ വിരമിക്കുന്നത്. 11 പ്ലെയർ-ഓഫ്-ദി-സീരീസ് അവാർഡുകളുമായി, ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മുത്തയ്യ മുരളീധരന്റെ കൂടെയാണ് അശ്വിന്റെ സ്ഥാനം.
116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 65 ടി20യിൽ നിന്ന് 72 വിക്കറ്റുകളും അശ്വിൻ വീഴ്ത്തി. ബൗളർ എന്ന നിലയിലെ അവിശ്വസനീയമായ നേട്ടങ്ങൾക്ക് പുറമേ, ബാറ്റ്‌സ്മാനെന്ന നിലയിലും അശ്വിൻ മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടെ ടെസ്റ്റിൽ 3503 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
advertisement
ടെസ്റ്റ് ചരിത്രത്തിൽ 3000 റൺസും 300 വിക്കറ്റും തികച്ച 11 ഓൾറൗണ്ടർമാരിൽ ഒരാളാണ് അശ്വിൻ എന്നതും ശ്രദ്ധേയമാണ്.
Summary: Ravichandran Ashwin has announced retirement from international cricket. Ashwin, one of the greatest cricketers to have represented India, draws curtains on his career having taken 765 wickets across format.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
R Ashwin| ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു; വിടവാങ്ങൽ 765 രാജ്യാന്തര വിക്കറ്റുകളുമായി
Next Article
advertisement
'ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു'; IFFK സിനിമാ വിലക്കിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
'ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു'; IFFK സിനിമാ വിലക്കിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
  • കേന്ദ്രം നിരോധിച്ച 19 സിനിമകളിൽ 13 എണ്ണം സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തിന് ശേഷം അനുമതി നേടി.

  • ബീഫ് എന്ന സിനിമയ്ക്ക് അനുമതി നിഷേധിച്ചത് കേന്ദ്രത്തിന്റെ അജ്ഞതയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

  • ഐഎഫ്എഫ്കെയുടെ സ്വാതന്ത്ര്യത്തിൽ കേന്ദ്രം ഇടപെടുന്നു, ഫാസിസ്റ്റ് നടപടികൾക്കെതിരെ മേള നിലകൊള്ളുമെന്ന് മുഖ്യമന്ത്രി.

View All
advertisement