advertisement

'മെസിയെ പിടിച്ചുകെട്ടുന്നത് എളുപ്പമല്ല; അര്‍ജന്റീനയെ ഒറ്റക്കെട്ടായി മറികടക്കും; ലൂക്കാ മോഡ്രിച്ച്

Last Updated:

'എന്നാല്‍ ഒരു കളിക്കാരനെതിരേ മാത്രം കളിക്കാന്‍ ആഗ്രഹിക്കുന്നില്ല' ലൂക്കാ മോഡ്രിച്ച് പറയുന്നു

ഖത്തർ ലോകകപ്പിൽ ആദ്യ സെമിയില്‍ അർജന്റീനയെ നേരിടാൻ ടീം സജ്ജമാണെന്ന് ക്രൊയേഷ്യൻ നയകൻ ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യൻ മധ്യനിരയുടെ എഞ്ചിനായ ലൂക്കാ മോഡ്രിച്ച് അവസാന ലോകകപ്പാണ് കളിക്കുന്നത്.
”മെസിയെ പിടിച്ചുകെട്ടുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീം ഒറ്റക്കെട്ടായി അര്‍ജന്റീനയെ മറികടക്കും.” മോഡ്രിച്ച് മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘എന്നാല്‍ ഒരു കളിക്കാരനെതിരേ മാത്രം കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സജ്ജരാണ്. ഞങ്ങളുടെ മികച്ച കളി പുറത്തെടുക്കാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു’ മോഡ്രിച്ച് കൂട്ടിച്ചേർത്തു.
2018-ലെ ഫൈനലില്‍ ഫ്രാൻസിനോട് 4-2ന് പരാജയപ്പെട്ട് ടീമാണ് ക്രൊയേഷ്യ. എന്നാല്‍ ഈ ലോകകപ്പിലെ അഞ്ചു കളികളില്‍ ഒന്നില്‍പ്പോലും തോല്‍ക്കാതെയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ലോകറാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമതും ക്രൊയേഷ്യ പന്ത്രണ്ടാമതുമാണ്.
advertisement
ആദ്യകളിയിൽ ദുർബലരായ സൗദി അറേബ്യയോട് പരാജയപ്പെട്ടതിന്റെ നാണക്കേടിൽ നിന്ന് അർജന്റൈൻ അപരാജിത യാത്ര മെസിപ്പടയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നത്. ക്രൊയേഷ്യ- അര്‍ജന്‍റീന സെമി ഫൈനൽ മത്സരം നിയന്ത്രിക്കുക ഇറ്റാലിയൻ റഫറി ഡാനിയേല ഓര്‍സാറ്റാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മെസിയെ പിടിച്ചുകെട്ടുന്നത് എളുപ്പമല്ല; അര്‍ജന്റീനയെ ഒറ്റക്കെട്ടായി മറികടക്കും; ലൂക്കാ മോഡ്രിച്ച്
Next Article
advertisement
അർജുൻ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; ഓട്ടോ ഡ്രൈവറിൽ നിന്ന് ജ്യോത്സ്യനായ റീൽസ് താരം; പോക്സോയിൽ അറസ്റ്റിലായ തന്ത്രി
അർജുൻ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; ഓട്ടോ ഡ്രൈവറിൽ നിന്ന് ജ്യോത്സ്യനായ റീൽസ് താരം; പോക്സോയിൽ അറസ്റ്റിലായ തന്ത്രി
  • ഓട്ടോ ഡ്രൈവറിൽ നിന്നു ജ്യോത്സ്യനായ മുരാരി തന്ത്രി reels-ൽ പ്രശസ്തനായതും വ്യാജ പ്രവചനങ്ങൾ നടത്തിയതും ആണ്.

  • 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മുരാരി തന്ത്രിയെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു.

  • അർജുൻ മടങ്ങിവരുമെന്ന് വ്യാജ പ്രവചനം, നടന്മാരെ രക്ഷിച്ചതായി അവകാശവാദം ഇയാൾ പ്രചരിപ്പിച്ചു.

View All
advertisement