'ബാറ്റിങ്ങില്‍ ഒട്ടേറെ പോരായ്മകളുണ്ട്' ഹര്‍ദ്ദിക്കിന്റെ പരിശീലകനാകാന്‍ തയ്യാറെന്ന് പാക് മുന്‍ താരം അബ്ദുള്‍ റസാഖ്

Last Updated:

അദ്ദേഹത്തെ ലോകത്തെ മികച്ച ഓള്‍റൗണ്ടറാക്കി ഞാന്‍ മാറ്റും ബിസിസിഐയ്ക്ക് ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എന്നെ ലഭിക്കും

ലണ്ടന്‍: ഇന്ത്യന്‍ യുവതാരവും ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. താരത്തിന്റെ ബാറ്റിങ്ങ് അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നാണ് റസാഖിന്റെ ഓഫര്‍. ട്വിറ്ററിലൂടെയാണ് താരം ഹര്‍ദ്ദിക്കിന്റെ പരിശീലകനാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം വിന്‍ഡീസുമായുള്ള മത്സരത്തില്‍ 38 പന്തില്‍ നിന്ന് 46 റണ്‍സ് പാണ്ഡ്യ എടുത്തിരുന്നു. എന്നാല്‍ 25 കാരനായ താരത്തിനു മികച്ച ഓള്‍റൗണ്ടര്‍ ആകാന്‍ കഴിയുമെന്നും ബാറ്റിങ്ങ് ടെക്‌നിക് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പാക് മുന്‍ താരം പറയുന്നു.
Also Read: 'പ്രോട്ടീസ് തിരമാലകളില്‍ ലങ്ക മുങ്ങുന്നു' ശ്രീലങ്കയ്ക്ക് 72 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടം
advertisement
advertisement
'പാണ്ഡ്യയുടെ ഇന്നത്തെ ബാറ്റിങ്ങ് ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. പന്ത് ഹിറ്റ് ചെയ്യുമ്പോള്‍ ബോഡി ബാലന്‍സിങ്ങില്‍ ഒട്ടേറെ പിഴവുകള്‍ കാണുന്നു. അദ്ദേഹത്തെ ലോകത്തെ മികച്ച ഓള്‍റൗണ്ടറാക്കി ഞാന്‍ മാറ്റും ബിസിസിഐയ്ക്ക് ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എന്നെ ലഭിക്കും.' റസാഖ് ട്വീറ്റ് ചെയ്തു. 39 കാരനായ റസാഖ് പാകിസ്ഥാനായി 269 വിക്കറ്റുകളും 5,000 റണ്‍സും നേടിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ബാറ്റിങ്ങില്‍ ഒട്ടേറെ പോരായ്മകളുണ്ട്' ഹര്‍ദ്ദിക്കിന്റെ പരിശീലകനാകാന്‍ തയ്യാറെന്ന് പാക് മുന്‍ താരം അബ്ദുള്‍ റസാഖ്
Next Article
advertisement
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
  • ശബരിമല സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഹൈക്കോടതി ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്

  • വിഎസ്എസ്‌സി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധന നടത്താനും നിർദേശം

  • കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയെന്നും കോടതി

View All
advertisement