12 മിനിട്ടിനിടെ ഹാട്രിക്ക്; അഞ്ച് ഗോളടിച്ച് എംബാപ്പെ; പിഎസ്ജിക്ക് 7 ഗോൾ ജയം

Last Updated:

ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകൾ നേടി കഴിഞ്ഞ എംബാപ്പെ, ടോപ് സ്കോറർമാരുടെ പട്ടികയിൽ ഏറെ മുന്നിലാണ്

പാരീസ്: ക്ലബ് ഫുട്ബോളിൽ കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച കീലിയൻ എംബാപ്പെയുടെ ഗംഭീര തിരിച്ചുവരവ്. ഫ്രഞ്ച് ലീഗ് വണ്ണിൽ 12 മിനിട്ടിനിടെ നേടിയ ഹാട്രിക്ക് ഉൾപ്പടെ അഞ്ചു ഗോളടിച്ചാണ് എംബാപ്പെ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയത്. എംബാപ്പെയുടെ ഗോളടി മികവിൽ പി.എസ്.ജി ഡീകാസിലിനെതിരെ ഏകപക്ഷീയമായ ഏഴു ഗോളിന് തകർത്തു.
കരുത്തരായ മാഴ്സയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു പി.എസ്.ജിയുടെ മിന്നുംവിജയം. ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകൾ നേടി കഴിഞ്ഞ എംബാപ്പെ, ടോപ് സ്കോറർമാരുടെ പട്ടികയിൽ ഏറെ മുന്നിലാണ്. 23കാരനായ എംബാപ്പെ ഇതോടെ പി.എസ്.ജിയ്ക്കുവേണ്ടിയുള്ള ഗോൾനേട്ടം 196 ആയി ഉയർത്തി. ഇനി നാലുഗോള്‍ കൂടി നേടിയാല്‍ ഉറുഗ്വായുടെ എഡിന്‍സന്‍ കാവാനിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് സാധിക്കും.
ഒരു മത്സരത്തില്‍ പി.എസ്.ജിയ്ക്കുവേണ്ടി അഞ്ചുഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. താരതമ്യേന ദുർബലരായ ടീമിനെതിരെയാണ് പി.എസ്.ജി വൻ വിജയം നേടിയത്. എന്നാൽ തങ്ങളുടെ യഥാർഥ ശക്തി പുറത്തെടുക്കാനായെന്നായിരുന്നു മത്സരശേഷമുള്ള എംബാപ്പെയുടെ പ്രതികരണം. ഈ മത്സരം തങ്ങൾക്കും എതിർ ടീമിനും നല്ല അവസരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിലാണ് എംബാപ്പെ നിറഞ്ഞാടിയത്. നെയ്മറും എംബാപ്പെയ്ക്കൊപ്പം മത്സരത്തിൽ മുഴുവൻ സമയവും കളിച്ചു. ആദ്യ പകുതിയിലായിരുന്നു എംബാപ്പെയുടെ ഹാട്രിക് പിറന്നത്. നെയ്മറും ആദ്യ പകുതിയിൽ ഗോൾ നേടിയിരുന്നു. ആദ്യ പകുതിയിൽ 4-0ന് മുന്നിലായിരുന്നു പി.എസ്.ജി. രണ്ടാം പകുതിയിൽ പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണം എംബാപ്പെ വകയായിരുന്നു. ഒരെണ്ണം സോളര്‍ നേടി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
12 മിനിട്ടിനിടെ ഹാട്രിക്ക്; അഞ്ച് ഗോളടിച്ച് എംബാപ്പെ; പിഎസ്ജിക്ക് 7 ഗോൾ ജയം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement