advertisement

Rohit Sharma |'ഒടുവില്‍ ആശാന്റെ നെഞ്ചത്ത്'! ബോള്‍ട്ട് പ്രയോഗിച്ചത് താന്‍ പറഞ്ഞുകൊടുത്ത തന്ത്രമെന്ന് രോഹിത് ശര്‍മ്മ

Last Updated:

ബോള്‍ട്ട് പ്രയോഗിച്ച തന്ത്രത്തില്‍ വിക്കറ്റ് നഷ്ടമായതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

Rohit vs Boult
Rohit vs Boult
ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New zealand) ടി20 പരമ്പരയിലെ(T20 series) ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും (Rohit Sharma) പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയ രോഹിത്തിന് അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് കൈയകലത്ത് നഷ്ടമായത്. ട്രെന്റ് ബോള്‍ട്ട് (Trent Boult) സ്ലോ ബോള്‍ കെണിയിലാണ് രോഹിത് പുറത്തായത്. ബോള്‍ട്ടിന്റെ തന്ത്രത്തിന് മുന്നില്‍ രോഹിത് വീണുവെന്ന് പറയാം. ഇപ്പോഴിതാ ബോള്‍ട്ട് പ്രയോഗിച്ച തന്ത്രത്തില്‍ വിക്കറ്റ് നഷ്ടമായതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
advertisement
'ഞാനും ബോള്‍ട്ടും ഒരുപാട് മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. എന്റെ ദൗര്‍ബല്യങ്ങള്‍ അവനറിയാമെന്ന് എനിക്കറിയാം. രണ്ട് പേരും തമ്മിലുള്ള പോരാട്ടങ്ങള്‍ രസകരവുമാണ്. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഒന്നിച്ച് കളിക്കവെ ബാറ്റ്സ്മാനെ കബളിപ്പിക്കാനാണ് ഞാന്‍ അവനോട് എപ്പോഴും പറയാറുള്ളത്. അവന്‍ സ്ലോ ബൗണ്‍സര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഫീല്‍ഡറുടെ മുകളിലൂടെ പന്ത് വിടാനാണ് ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല.ടീമിന്റെ വിജയത്തില്‍ വളരെ സന്തോഷമുണ്ട്' - രോഹിത് ശര്‍മ പറഞ്ഞു.
advertisement
ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസറായ ട്രന്റ് ബോള്‍ച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് നിലവിലുള്ളത്. 2020ലും 2021ലും ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ബോള്‍ട്ടിനായിട്ടുണ്ട്. ന്യൂബോളില്‍ നല്ല സ്വിങ്ങും പേസും കണ്ടെത്തുന്ന ബോള്‍ട്ട് വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്.
Deepak Chahar |ഗപ്റ്റിലിനെതിരെ ദീപക് ചഹറിന്റെ 'മരണനോട്ടം'; ഒരു ലക്ഷം രൂപ സമ്മാനം
ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍- ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍. താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാനം ജയം നേടിയത് ചഹര്‍ തന്നെയായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 18ആം ഓവറിലായിരുന്നു സംഭവം.
advertisement
ഓവര്‍ എറിയാനെത്തിയ ദീപക് ചഹറിനെ ആദ്യ പന്തില്‍ തന്നെ 'നോ ലുക്ക് സിക്സര്‍' പറത്തിയാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സര്‍ പറത്തിയ താരം പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് നോക്കുക പോലും ചെയ്യാതെ ചഹറിന് നേരെ രൂക്ഷമായി നോക്കുകയായിരുന്നു. 98 മീറ്റര്‍ സിക്സാണ് ഗപ്റ്റില്‍ പറത്തിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഗപ്റ്റലിന് ചഹറിന്റെ മറുപടി എത്തി.
അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ട് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്‌സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്. ദീപക് ചഹറിന്റെ ഈ 'മരണനോട്ടത്തെ' മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തു. ഈ ഒരൊറ്റ നോട്ടം കൊണ്ട് ഒരു ലക്ഷം രൂപയാണ് ചഹര്‍ സ്വന്തമാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rohit Sharma |'ഒടുവില്‍ ആശാന്റെ നെഞ്ചത്ത്'! ബോള്‍ട്ട് പ്രയോഗിച്ചത് താന്‍ പറഞ്ഞുകൊടുത്ത തന്ത്രമെന്ന് രോഹിത് ശര്‍മ്മ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement