Kerala Blasters|യുവ പ്രതിഭകളുമായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു; റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ 

Last Updated:

ഒഡിഷ എഫ് സി യുടെ അൽബിനോ ഗോമസ് എന്ന 26കാരനാണ് ഗോൾകീപ്പർ . ജെ സെൽ കാർണറോയുടെ കരാറും നീട്ടിയിട്ടുണ്ട്.

കൊച്ചി: പരിചയ സമ്പന്നരായ മുൻ നിര താരങ്ങളെ നഷ്ടമായെങ്കിലും യുവത്വത്തിലൂടെ കളം പിടിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ  പ്രധാന ആയുധം യുവ രക്തമായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിനായി 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ്  ഈ സീസണിൽ ബൂട്ടണിയും.
ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് കെബിഎഫ്സിയിലെത്തിയത്. റിയൽ കാശ്മീരിനായി അദ്ദേഹം 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അതിൽ 6 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ 2 അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തു.
advertisement
2018 ഡിസംബറിൽ ഐ-ലീഗിൽ  അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷം മൈതാനത്തു ശരാശരി നിലവാരം മാത്രമുള്ള ആൾക്കൂട്ടം മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് . നിറം മങ്ങിയ ടീം തങ്ങളുടെ കോച്ച് എൽക്കോ ഷെട്ടോറിയെ  മാറ്റിയിരുന്നു. സന്ദേശ് ജിങ്കാൻ, ഒഗ് ബച്ചേ എന്നിവരും ടീം വിട്ടു.
advertisement
[PHOTO]
ഈ സീസണിൽ യുവാക്കൾക്ക് പരിഗണന നല്കിയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിന് ശ്രമിക്കുന്നത്. ഒഡിഷ എഫ് സി യുടെ അൽബിനോ ഗോമസ് എന്ന 26കാരനാണ് ഗോൾകീപ്പർ . ജെ സെൽ കാർണറോയുടെ കരാറും നീട്ടിയിട്ടുണ്ട്. പുതിയ കോച്ച് കിബു വികുനയിലൂടെ തിരിച്ചെത്താൻ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിൻ്റെയും ആരാധകരുടെയും പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters|യുവ പ്രതിഭകളുമായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു; റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ 
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement