advertisement

'കോഹ്‌ലിയെ കൂക്കിവിളിച്ച് ആരാധകര്‍'; സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

Last Updated:
സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കൂക്കിവിളിച്ച ആരാധകര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ. സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബേര്‍ട്‌സ് പറഞ്ഞു. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു കോഹ്‌ലിയെ ഓസീസ് ആരാധകര്‍ കൂവലുകളോടെ എതിരേറ്റത്. താരം ബാറ്റിങ്ങിനിറങ്ങുമ്പോഴായിരുന്നു സംഭവം.
'ഇത്തരം സംഭവങ്ങള്‍ കാണുന്നത് എനിക്കിഷ്ടമല്ല. ഞങ്ങളുടെ ആരാധകരോട് കളിയെ പിന്തുണക്കേണ്ടത് ബഹുമാനത്തോടെയാണെന്ന് പറഞ്ഞിട്ടുണ്ട്.' റോബേര്‍ട് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയിനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മൂന്നാം മത്സരത്തില്‍ താരം ഇറങ്ങിയപ്പോള്‍ ആരാധകര്‍ കൂവി വിളിച്ചത്.
Also Read: 'വെടിയുണ്ടയും പിടിക്കും'; അതിവേഗത്തില്‍ ക്യാച്ചുമായി രഹാനെ
'മത്സരം ഞങ്ങള്‍ക്ക് മറ്റെന്തിനെക്കാളും വലുതാണ്. സന്ദര്‍ശകര്‍ക്ക് ബഹുമാനം നല്‍കേണ്ടതുണ്ട്. അവര്‍ നമ്മുടെ നാട്ടിലെത്തുമ്പോള്‍ മികച്ച അനുഭവമാണ് അവര്‍ക്ക് ലഭിക്കേണ്ടത്. കളത്തില്‍ പരാജയപ്പെടുത്തുകയും' ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ പറഞ്ഞു.
advertisement
Dont Miss: രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം
നേരത്തെ ആരാധകരുടെ പ്രതികരണത്തിനെതിരെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും രംഗത്തെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കോഹ്‌ലിയെ കൂക്കിവിളിച്ച് ആരാധകര്‍'; സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
Next Article
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement