advertisement

ഹിന്ദു പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

Last Updated:

യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി നേതാവ് അറസ്റ്റിലായത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
2024-ൽ ഒരു ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവിനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. അഹമ്മദ് റാസ ഹസൻ മെഹ്ദി എന്നയാളെയാണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, 2024 ഓഗസ്റ്റ് 5-ന് സബ് ഇൻസ്പെക്ടർ സന്തോഷ് ചൗധരി കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഹബീഗഞ്ച് സ്വദേശിയായ ഹസൻ മെഹ്ദി.
പ്രക്ഷോഭകർ ഹബീഗഞ്ചിലെ ബനിയാചാങ് പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നാണ് സന്തോഷ് ചൗധരി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5-ന് അദ്ദേഹത്തിന്റെ മൃതദേഹം ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, മറ്റ് സ്ഥലങ്ങളിൽ നടന്ന മരണങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പ്രാദേശിക നിവാസികളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
advertisement
ജനക്കൂട്ടം പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ പോലീസ് വെടിയുതിർക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളയുകയും തീയിടുകയും ചെയ്തു. ഇതോടെ നിരവധി പോലീസുകാർ ഉള്ളിൽ കുടുങ്ങി. ഇതിനിടെ സന്തോഷ് ചൗധരിയെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും തീവച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം മെഹ്ദി ഏറ്റെടുക്കുന്ന വീഡിയോ പിന്നീട് പ്രചരിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിന്ദു പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement