'യൂട്യൂബും മെറ്റയും എന്റെ ഉറക്കം കെടുത്തുന്നു';പരാതിയുമായി കനേഡിയൻ പൗരൻ

Last Updated:

സമൂഹമാധ്യമങ്ങൾ യുവാക്കളെ കൂടുതൽ അടിമപ്പെത്തുന്നുവെന്നും , ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ചാണ് 24 -കാരന്റെ പരാതി

ന്യൂഡൽഹി : സോഷ്യൽ മീഡിയ സൈറ്റുകളായ യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം , റെഡ്ഡിറ്റ്, ഫെയ്സ്ബുക്ക് , എന്നിവയ്ക്കെതിരെ പരാതി നൽകി കനേഡിയൻ പൗരൻ . സമൂഹമാധ്യമങ്ങൾ യുവാക്കളെ കൂടുതൽ അടിമപ്പെത്തുന്നുവെന്നും , ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ചാണ് 24 -കാരന്റെ പരാതി. 2015 -മുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണ് താൻ എന്നും ഇത് തന്റെ ഉൽപാദനക്ഷമതയിലും ശരീര പ്രതിച്ഛായയിലും കുറച്ചെന്നും മറ്റ് നിരവധി പ്രശനങ്ങൾക്ക് വഴിവച്ചുവെന്നും ഇയാൾ പരാതിപ്പെടുന്നു.ആപ്പുകളുടെ ആസക്തി സ്വഭാവമാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു . ഇത് ശരീരത്തിലെ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനും ഉപയോക്താക്കളെ കൂടുതൽ ഇടപഴകുന്നതിനുമായി മനഃപൂർവം രൂപകൽപ്പന ചെയ്‌തതാണെന്ന് അദ്ദേഹം വാദിക്കുന്നു.
ദിവസവും നാല് മണിക്കൂർ വരെ  സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിനായി താൻ ചിലവഴിക്കുമായിരുന്നു പിന്നീട് അത്  ബോധപൂർവം രണ്ട് മണിക്കൂറായി കുറച്ചെങ്കിലും തന്റെ ഉറക്കത്തെയും ഉല്പാദനക്ഷമതയെയും വല്ലതെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.ഇത് ചില പ്രത്യേക വ്യക്തികൾ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും വ്യാപകമായ പ്രശ്നമാണെന്നും അതുകൊണ്ട് എല്ലാവർക്കും വേണ്ടിയാണ് നിയമനടപടിക്ക് ഇയാൾ മുതിരുന്നതെന്നും പറഞ്ഞു.പ്രശ്നം സങ്കീർണമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയൻ പൗരന് വേണ്ടി കേസേറ്റെടുത്ത ലാംബെർട്ട് അവോക്കാറ്റ്സ് എന്ന നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ഫിലിപ്പ് ബ്രോൾട് അറിയിച്ചു.
advertisement
ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സമൂഹമാധ്യമ ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോൾട് പറഞ്ഞു.ഈ കമ്പനികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുന്നതിലെ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപയോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയും അവരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന സ്ഥിരമായ ഇടപഴകൽ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ലാംബെർട്ട് അവോക്കാറ്റ്സ് വാദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'യൂട്യൂബും മെറ്റയും എന്റെ ഉറക്കം കെടുത്തുന്നു';പരാതിയുമായി കനേഡിയൻ പൗരൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement