കാരണമറിയുമോ? കൂടുതൽ തവണ കുളിക്കുന്നത് ഈ രാജ്യത്തെ ആളുകൾ

Last Updated:

ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ ഈ രാജ്യക്കാർ കുളിക്കുന്നുവെന്നാണ് ഗവേഷണം

News18
News18
വ്യക്തി ശുചിത്വത്തിന്റെ ഭാ​ഗമാണ് കുളിക്കുക എന്നത്. ദിവസത്തിൽ പലതവണ കുളിക്കുന്നവരും എല്ലാ ദിവസവും കുളിക്കാത്തവരുമെല്ലാം നമുക്കിടയിലുണ്ട്. ഒരു ദിവസം ഉന്മേഷത്തോടെ ആരംഭിക്കുവാനും ഒരു ദിവസത്തിൻ്റെ ക്ഷീണം ഇല്ലാതാക്കാനും ഒന്ന് കുളിക്കുന്നതിലൂടെ സാധിക്കും. മാത്രമല്ല ഒരു നീണ്ട യാത്രയ്ക്ക് ശേഷം ഉന്മേഷത്തിനായി ആളുകൾ ആദ്യം ചെയ്യുക കുളിക്കുക എന്നുള്ളതാണ്.
കാന്താർ വേൾഡ് പാനലിൻ്റെ ഗവേഷണമനുസരിച്ച്, ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ തവണ കുളിക്കുന്ന രാജ്യം ബ്രസീലാണ്. ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ ഈ രാജ്യക്കാർ കുളിക്കുന്നുവെന്നാണ് ഗവേഷണം. ഈ കണക്ക് ആഗോള ശരാശരിയായ അഞ്ച് കുളിയെന്നതിനെ മറികടക്കുന്നു, കൂടാതെ യുകെയിലെ ശരാശരിയായ ആറിന്റെ ഇരട്ടിയിലധികമാണ്.
ഈ കണക്ക് ബ്രസീലുകാർ കൂടുതൽ ശുചിത്വബോധമുള്ളവരാണെന്ന് സൂചിപ്പിക്കുമെങ്കിലും യഥാർത്ഥ കാരണം രാജ്യത്തിൻ്റെ കാലാവസ്ഥയാണ്. ബ്രസീലിലെ ശരാശരി വാർഷിക താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ ചൂടിനെ അതിജീവിക്കാനാണ് ഇവിടിത്തുകാർ ഇടയ്ക്കിടെ കുളിക്കുന്നതിനു കാരണം. നേരെമറിച്ച്, ബ്രിട്ടൻ പോലുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതിനാൽ തന്നെ അവിടെയുള്ളവർ ഇടയ്ക്കിടെ കുളിക്കുന്നതും കുറവാണ്.
advertisement
ബ്രസീലിൽ, 99% ആളുകൾ ആഴ്ചയിൽ തലയടക്കം കുളിക്കുന്നു. 7% പേർ മാത്രം അല്ലാതെ കുളിക്കാൻ ഇഷ്ടപ്പെടുന്നു. കുളിക്കുന്നത് ഒരു ശുചിത്വ സമ്പ്രദായം മാത്രമല്ല, ഒരു സാംസ്കാരിക മാനദണ്ഡം കൂടിയാണെന്ന് ഈ കണക്ക് തെളിയിക്കുന്നു. ബ്രസീലുകാർ കുളിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്. അമേരിക്കക്കാർ 9.9 മിനിറ്റും, ബ്രിട്ടീഷുകാർക്ക് 9.6 മിനിറ്റുമാണ്. ഈ വ്യത്യാസം ബ്രസീലിലെ സാംസ്കാരികവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതുമായ ശീലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
കാരണമറിയുമോ? കൂടുതൽ തവണ കുളിക്കുന്നത് ഈ രാജ്യത്തെ ആളുകൾ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement