കമലാ ഹാരിസിന് ബൈഡൻ നൽകിയ സീക്രട്ട് സർവീസ് സുരക്ഷ ഡൊണാൾഡ് ട്രംപ് റദ്ദാക്കി

Last Updated:

നിയമപ്രകാരം, വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് കമല ഹാരിസിന് അധിക സുരക്ഷ ലഭിക്കാൻ അർഹതയുണ്ടായിരുന്നു

News18
News18
വാഷിങ്ടൺ: യുഎസ് മുൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് ജോ ബൈഡൻ സർക്കാർ ഏർപ്പെടുത്തിയിരുന്ന സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഹാരിസിൻ്റെ ഉപദേശകരിൽ ഒരാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
നിയമപ്രകാരം, വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് കമല ഹാരിസിന് അധിക സുരക്ഷ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. ഇത് ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദേശത്തിലൂടെ ഈ സുരക്ഷ രഹസ്യമായി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ഈ നീട്ടിയ സുരക്ഷയാണ് വ്യാഴാഴ്ച പുറത്തിറക്കിയ മെമ്മോയിലൂടെ ട്രംപ് റദ്ദാക്കിയത്. ഓഗസ്റ്റ് 28-ന് പുറത്തിറക്കിയ മെമ്മോയിൽ, നിയമം അനുശാസിക്കുന്നതിനപ്പുറം കമല ഹാരിസിനായി മുമ്പ് അനുവദിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ 1 മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് നിർദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കമലാ ഹാരിസിന് ബൈഡൻ നൽകിയ സീക്രട്ട് സർവീസ് സുരക്ഷ ഡൊണാൾഡ് ട്രംപ് റദ്ദാക്കി
Next Article
advertisement
മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി
മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി
  • മോഹൻലാലിനെതിരെ മണപ്പുറം ഫിനാൻസിന്‍റെ പലിശ വിവാദത്തിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

  • ബ്രാൻഡ് അംബാസഡർ മാത്രമായിരുന്ന മോഹൻലാലിന് ഉപഭോക്തൃ സേവന പോരായ്മയിൽ ബാധ്യതയില്ല.

  • പരസ്യത്തിൽ പറഞ്ഞ പലിശയേക്കാൾ കൂടുതലാണ് ഈടാക്കിയതെന്ന പരാതിയിൽ നടനെ കുറ്റവിമുക്തനാക്കി.

View All
advertisement