ഹമാസ് തടങ്കലിൽ നിന്ന് ബന്ദിയാക്കപ്പെട്ട ഏദൻ അലക്‌സാണ്ടർ ഇസ്രായേലി-അമേരിക്ക കൊടികളുമായി പുറത്തേക്ക്

Last Updated:

2023 ഒക്ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിനിടെ ഗാസ അതിർത്തിക്കടുത്തുള്ള സൈനിക താവളത്തിൽ നിന്നാണ് ഈ 21 കാരനെ തട്ടിക്കൊണ്ടുപോയത്

മോചനശേഷം കുടുംബാംഗത്തെ ആശ്ലേഷിക്കുന്ന ഏദൻ
മോചനശേഷം കുടുംബാംഗത്തെ ആശ്ലേഷിക്കുന്ന ഏദൻ
583 ദിവസത്തെ തടവിനുശേഷം ഹമാസ് ഇസ്രായേലി-അമേരിക്കൻ ബന്ദിയായ ഏദൻ അലക്സാണ്ടറിനെ മോചിപ്പിച്ചു. 2023 ഒക്ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിനിടെ ഗാസ അതിർത്തിക്കടുത്തുള്ള സൈനിക താവളത്തിൽ നിന്നാണ് ഈ 21 കാരനെ തട്ടിക്കൊണ്ടുപോയത്. ഹമാസ് മോചിപ്പിച്ച അവസാനത്തെ അറിയപ്പെടുന്ന അമേരിക്കൻ ബന്ദിയാണ് അദ്ദേഹം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് മോചനം. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് ഭരണകൂടവുമായുള്ള ബന്ധങ്ങൾ' എന്ന ഹമാസ് വിശേഷണത്തെ തുടർന്നാണ് മോചനം.
മോചിതനായ ശേഷം ഏദൻ അലക്‌സാണ്ടറെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിലേക്കും തുടർന്ന് ഇസ്രായേൽ സേനയിലേക്കും മാറ്റി. തുടർന്ന് അദ്ദേഹത്തെ ടെൽ അവീവിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്കു ശേഷം, അദ്ദേഹത്തിന്റെ മോചനത്തിനായി അക്ഷീണം വാദിച്ച കുടുംബത്തോടൊപ്പം വീണ്ടും ഒന്നിക്കാനും അവസരമുണ്ടായി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഒരു പ്രസ്താവനയിൽ മോചനം അംഗീകരിക്കുകയും, ശേഷിക്കുന്ന എല്ലാ ബന്ദികളുടെയും തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മോചനത്തിന്റെ ഒരു വീഡിയോയും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കി, ഇതിനെ ഇസ്രായേൽ പ്രധാനമന്ത്രി 'വൈകാരിക നിമിഷം' എന്ന് വിശേഷിപ്പിച്ചു.
advertisement
"ഞങ്ങളുടെ സൈനിക സമ്മർദ്ദത്തിന്റെയും പ്രസിഡന്റ് ട്രംപ് പ്രയോഗിച്ച നയതന്ത്ര സമ്മർദ്ദത്തിന്റെയും ഫലമായാണ് വിജയകരമായ ഈ മോചനം നേടിയത്," എന്ന് നെതന്യാഹുവിന്റെ ഓഫീസ്.
സംഘർഷം അവസാനിപ്പിക്കുന്നതിനും എല്ലാ ബന്ദികളെയും തിരിച്ചയക്കുന്നതിനുള്ള നിരവധി നടപടികളിൽ ആദ്യത്തേതായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപ്, ഏദൻ അലക്സാണ്ടറുടെ മോചനത്തെ 'മഹത്തായ വാർത്ത' എന്നും 'നല്ല വിശ്വാസത്തോടെ എടുത്ത ഒരു നടപടി' എന്നും പ്രശംസിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, ഡൊണാൾഡ് ട്രംപ് എഴുതി. 'ജീവിച്ചിരിക്കുന്ന അവസാനത്തെ അമേരിക്കൻ ബന്ദിയായ ഏദൻ അലക്സാണ്ടറിനെ മോചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ!'
advertisement
ബന്ദികൾക്കായി വാദിക്കുന്ന സംഘടനയായ ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം, ഏദൻ അലക്സാണ്ടറിന്റെ തിരിച്ചുവരവിനെ 'വെളിച്ചത്തിന്റെയും പ്രതീക്ഷയുടെയും കിരണം' എന്ന് വിളിച്ച്‌ സ്വാഗതം ചെയ്തു.
മോചിതനായതിനുശേഷം ഏദൻ അലക്സാണ്ടറിന്റെ കുടുംബം അവരുടെ പരസ്യ പ്രസ്താവനയിൽ വളരെയധികം നന്ദി പ്രകടിപ്പിക്കുകയും ശേഷിക്കുന്ന എല്ലാ ബന്ദികളെയും വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ഇസ്രായേൽ സർക്കാരിനോടും അന്താരാഷ്ട്ര മധ്യസ്ഥരോടും ആവശ്യപ്പെടുകയും ചെയ്തു. 'ദയവായി നിർത്തരുത്,' അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു, "ഞങ്ങളുടെ മകന്റെ മോചനം ശേഷിക്കുന്ന 58 ബന്ദികൾക്കും വേണ്ടിയുള്ള ചർച്ചകൾ ആരംഭിക്കുമെന്നും, അവർക്കും അവരുടെ കുടുംബങ്ങൾക്കും ഈ പേടിസ്വപ്നം അവസാനിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," അവർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഹമാസ് തടങ്കലിൽ നിന്ന് ബന്ദിയാക്കപ്പെട്ട ഏദൻ അലക്‌സാണ്ടർ ഇസ്രായേലി-അമേരിക്ക കൊടികളുമായി പുറത്തേക്ക്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement