പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കുടുങ്ങിയ 6 LPG കപ്പലുകൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ
- Published by:SIBILI S
- news18-malayalam
Last Updated:
ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് വിമാനക്കമ്പനികൾ ഈ മേഖലയിലൂടെ കടന്നുപോകുന്നതിന് ആവശ്യമായ അനുമതികൾ നേടി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ പേർഷ്യ ഗൾഫ് മേഖലകളിൽ കുടുങ്ങിയ ആറ് എൽപിജി കപ്പലുകൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. മൂന്ന് ലക്ഷം ടൺ ഇന്ധനം വഹിക്കുന്ന ആറ് എൽപിജി കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കപ്പലുകൾ സ്വതന്ത്ര്യമാക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് വിമാനക്കമ്പനികൾ ഈ മേഖലയിലൂടെ കടന്നുപോകുന്നതിന് ആവശ്യമായ അനുമതികൾ നേടി. ഹോർമുസ് കടലിടുക്കിന്റെ വടക്കൻ മേഖലകളിലൂടെയുള്ള പ്രവേശനത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സാണ്.
എൽപിജി വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള കനത്ത ഷെല്ലാക്രമണത്തെ തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന എൽപിജി ചരക്കുകൾ സ്വതന്ത്രമാക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്.
ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ്, സെവൻ ഐലൻഡ്‌സ് ഷിപ്പിംഗ് എന്നിവയുടെ ഉടമസ്ഥതയിലുള്ള ജഗ് വസന്തും പൈൻ ഗ്യാസും 93,000 ടൺ എൽപിജി വഹിച്ചാണ് വരുന്നത്. മാർച്ച് 26-നും 28-നും ഇടയിൽ ഇവ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 24, 2026 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കുടുങ്ങിയ 6 LPG കപ്പലുകൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ






