'ശത്രുക്കൾ ഒഴികെയുള്ളവർക്ക് ഹോർമുസ് തുറന്നുനൽകും'; ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ മറുപടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ പവർ പ്ലാന്റ് മുതൽ എല്ലാം തകർക്കുമെന്നായിരുന്ന ട്രംപിന്റെ ഭീഷണി
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്നും ഇസ്രായേൽ, അമേരിക്ക, അവരുടെ സഖ്യകക്ഷികൾ എന്നിവർക്ക് മാത്രമാണ് നിയന്ത്രണമെന്നും ഇറാൻ.സുരക്ഷാ ക്രമീകരണങ്ങൾക്കായി ഇറാനുമായി സഹകരിക്കുകയാണെങ്കിൽ വിദേശ കപ്പലുകൾക്ക് ഇപ്പോഴും കടലിടുക്കിലൂടെ കടന്നുപോകാവുന്നതാണെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ (IMO) ഇറാന്റെ പ്രതിനിധി അലി മൂസവി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനോടൊപ്പം ഇറാന്റെ പ്രാദേശിക അഖണ്ഡതയെയും അവകാശങ്ങളെയും മാനിക്കണമെന്നും, മേഖലയിലെ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകില്ലെന്നും ഇറാന്റെ ശത്രുക്കൾക്ക് മാത്രമാണ് ഇത് അടച്ചിട്ടിരിക്കുന്നതെന്നും മൂസവി വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഗൾഫ് മേഖലയിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ പവർ പ്ലാന്റ് മുതൽ മറ്റുള്ളവയെല്ലാം തകർക്കുമെന്നായിരുന്ന ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയത്.
advertisement
ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം എണ്ണവില വർദ്ധിക്കുന്നതും അമേരിക്കയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. സംഘർഷം ആരംഭിച്ചതിനുശേഷം ഊർജ്ജ നിലയങ്ങൾക്കും കപ്പലുകൾക്കും നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കി. അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ ഉള്ള ഒരു ലിറ്റർ എണ്ണ പോലും ഈ വഴി കടത്തിവിടില്ലെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് ഒന്ന് മുതൽ ആറ് മാസം വരെ ഈ പാത അടച്ചിടാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 22, 2026 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ശത്രുക്കൾ ഒഴികെയുള്ളവർക്ക് ഹോർമുസ് തുറന്നുനൽകും'; ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ മറുപടി








