പാകിസ്ഥാനിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾ അടച്ചു; പരക്കംപാഞ്ഞ് ജനങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
പാകിസ്ഥാനിലുടനീളമുള്ള നിരവധി വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും തുടർന്ന് പാകിസ്ഥാന്റെ വ്യോമാതിർത്തി അടച്ചതായും റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പമ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പെട്രോൾ, ഡീസൽ ഫില്ലിംഗ് സ്റ്റേഷനുകൾ അടുത്ത 48 മണിക്കൂർ നേരത്തേക്ക് പൂർണമായും അടച്ചിടാൻ നിർദേശം. ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി അഡ്മിനിസ്ട്രേഷനാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ കടുത്ത നടപടിക്കുള്ള കാരണം ഔദ്യോഗിക അറിയിപ്പിൽ പരാമർശിച്ചിട്ടില്ല. ഇസ്ലാമാബാദിലെ എല്ലാ പെട്രോൾ പമ്പുകളും പെട്ടെന്ന് അടച്ചിടാനുള്ള ഒരു കാരണം ഇന്ധന വിതരണത്തെക്കുറിച്ചുള്ള ആശങ്കയായിരിക്കാം എന്ന് വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
ഉത്തരവ് പ്രകാരം അടുത്ത 48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇസ്ലാമാബാദിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ധനം ലഭിക്കില്ല. ഇന്ധനത്തിന്റെ പെട്ടെന്നുള്ള ലഭ്യതക്കുറവ് ഗതാഗതത്തെയും ജനറേറ്ററുകളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഇസ്ലാമാബാദിലെ മൊത്തത്തിലുള്ള ചലനാത്മകതയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള കരുതൽ ശേഖരം കൈകാര്യം ചെയ്യാനും ഇന്ധനലഭ്യതയെ കുറിച്ചുള്ള പരിഭ്രാന്തി ഇല്ലാതാക്കാനും പൂഴ്ത്തിവയ്പ്പ് തടയാനും ലക്ഷ്യമിട്ടാണ് പെട്രോൾ പമ്പുകൾ അടച്ചുപൂട്ടിയതെന്നാണ് ഒരു വാദം. കൂടുതൽ നിയന്ത്രിതമായ രീതിയിലായിരിക്കും വിതരണം പുനസ്ഥാപിക്കുകയെന്നും റിപ്പോർട്ടുണ്ട്.
രാജ്യത്തുടനീളമുള്ള നിരവധി വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും തുടർന്ന് പാകിസ്ഥാന്റെ വ്യോമാതിർത്തി അടച്ചുപൂട്ടിയതായും റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പമ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്. എന്നാൽ ഇതിന് ആക്രണവുമായി ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിക്കുന്നില്ല.
advertisement
ശനിയാഴ്ച പുലർച്ചെ നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു. അതിൽ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു നിർണായക കേന്ദ്രമായ നൂർ ഖാൻ എയർ ബേസ് ഉൾപ്പെടുന്നു. ഇതിനെത്തുടർന്ന്, പാകിസ്ഥാൻ സർക്കാർ എല്ലാ സിവിലിയൻ, വാണിജ്യ വ്യോമ ഗതാഗതത്തിനും അതിന്റെ മുഴുവൻ വ്യോമാതിർത്തിയും ഉടൻ അടച്ചിടാൻ ഉത്തരവിട്ടു. സ്ഫോടനങ്ങൾ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 10, 2025 8:16 AM IST