ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള സാഹചര്യം മാർപാപ്പയുടെ ഓഫീസ് നിരീക്ഷിക്കുന്നു

Last Updated:
വത്തിക്കാൻ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കർദിനാൾമാർ റോമിലെ സഭാ നേതൃത്വവുമായി ചർച്ച നടത്തി. മാര്‍പാപ്പയുടെ ഓഫീസ് കാര്യങ്ങൾ നിരീക്ഷിക്കുന്നതായും, പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്നും വത്തിക്കാൻ പ്രതിനിധികൾ വ്യക്തമാക്കി. അറസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങൾ ഇന്ത്യയിൽനിന്നുള്ള കർദിനാൾമാർ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തി.
വത്തിക്കാനിൽ നടക്കുന്ന സഭാ സിനഡിനിടയാണ് ഇന്ത്യയിൽ നിന്നുള്ള കര്‍ദിനാള്‍മാര്‍. വത്തിക്കാനിലെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍മാരുമായി ചർച്ച നടത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന്റെ അറസ്റ്റും തുടർന്നുണ്ടായ സ്ഥതിഗതികളും ചർച്ചാവിഷയമായി. ഇന്ത്യ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ കർദ്ദിനാൾമാർ സഭ നേതൃത്വത്തെ അറിയിച്ചു. കർദിനാൾമാരായ മാര്‍ ആലഞ്ചേരി, മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ, ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
യുവാക്കളുടെ സമ്മേളനം എന്ന് പേരിട്ടിരിക്കുന്ന, ഒരു മാസം നീണ്ടുനിൽക്കുന്ന സിനഡിൽ സഭയിലെ ലൈംഗിക ആരോപണങ്ങളും, വിവാദങ്ങളും പ്രധാന ചർച്ചാ വിഷയമാണ്. സഭയിൽ സ്ത്രീകൾക്കുള്ള പങ്കിനെകുറിച്ചും സിനഡ് ചർച്ച ചെയ്യുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള സാഹചര്യം മാർപാപ്പയുടെ ഓഫീസ് നിരീക്ഷിക്കുന്നു
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement