'എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക' ബക്കിംഗ്ഹാം കൊട്ടാരം

Last Updated:

സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്ഞിയുള്ളത്.

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് വിദഗ്ധരുടെ മേൽനോട്ടത്തിലാണ് രാജ്ഞി. പ്രായാധിക്യം അലട്ടുന്ന രാജ്ഞിയുടെ മെഡിക്കൽ മേൽനോട്ടം വഹിക്കുന്ന ഡോക്ടർമാർ അവരുടെ ആശങ്കകൾ അടുത്ത കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയതിനാൽ 96- വയസുള്ള എലിസബത്ത് രാജ്ഞിയ്ക്ക് നടക്കാനും നിൽക്കാനും ബുദ്ധിമുട്ടായിരുന്നു. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്ഞിയുള്ളത്.
വില്യം രാജകുമാരൻ രാജ്ഞിക്കൊപ്പം തന്നെയുണ്ട്. ചാൾസ് രാജകുമാരനും മറ്റ് കുടുംബാഗങ്ങളും ഉടൻ തന്നെ ഇവിടേയ്ക്ക് യാത്രതിരിയ്ക്കും. "ഇന്ന് രാവിലെ വിശദമായ വിലയിരുത്തലിനെത്തുടർന്നാണ് ഡോക്ടർമാർ രാജ്ഞിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്.
advertisement
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കഴിഞ്ഞ ദിവസം രാജ്ഞി ബാൽമോറലിൽ സദസ്സ് നടത്തുകയും അദ്ദേഹത്തിന്റെ പിൻഗാമിയായ ലിസ് ട്രസിനെ നിയമിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യാമായിട്ടായിരുന്നു രാജ്ഞി ബ്രിട്ടൺന്റെ നിയുക്ത പ്രധാനമന്ത്രിയെ ബല്‍മോറലിൽ വെച്ച് കണ്ടത്. ഈ വാർത്തയിൽ രാജ്യമൊന്നാകെ ഞെട്ടിയിരിക്കുകയാണെന്ന് ബ്രിട്ടൺന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക' ബക്കിംഗ്ഹാം കൊട്ടാരം
Next Article
advertisement
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
  • വിച്ചാരണക്കോടതി ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

  • 14 വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു; ജീവപര്യന്തം ശിക്ഷ റദ്ദാക്കി

  • 2012-ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷം ജയിലിൽ തുടരേണ്ടിവന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി

View All
advertisement